About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    യാസര്‍ അറഫാത്തിന്‍റെ നാസി അമ്മാവന്‍ 1937-ല്‍ നല്‍കിയ മൊഴിയുടെ മലയാള പരിഭാഷ.

     

    പലസ്തീന്‍ എന്ന്  പറയുന്ന സ്ഥലം 1937-ല്‍ British Mandate-ന്‍റെ കീഴില്‍ ആയിരുന്നു. Peel Commission (അഥവാ ഔദ്യോഗികമായി Palestine Royal Commission) എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ഒരു ബ്രിട്ടീഷ്‌ റോയല്‍ കമ്മീഷന്‍ ആയിരുന്നു. ഈ കമ്മീഷന് നേതൃത്വം കൊടുത്തിരുന്നത് ലോര്‍ഡ്‌ ഏള്‍ വില്യം റോബര്‍ട്ട്‌ വെല്ലെസ്ളി പീല്‍ (Lord Earl William Robert Wellesley Peel) ആയിരുന്നു. Arab General Strike (1936 April-October)- നെ തുടര്‍ന്ന് ഈ പ്രദേശത്ത് ഉണ്ടായ അശാന്തിയുടെ  കാരണങ്ങള്‍ അന്വേഷിക്കുവാന്‍ 1936-ല്‍ നിയമിച്ചതാണ് ഈ കമ്മീഷനെ. ഈ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്‌ 1937 July 7-ന് പ്രസിദ്ധീകരിച്ചു.  തെളിവെടുപ്പിന്‍റെ ഭാഗമായി  അന്നത്തെ ജെറുസലേമിന്‍റെ Grand Mufti ആയിരുന്ന Hajj Amin al-Husseini കമ്മീഷന്‍റെ മുന്‍പാകെ തെളിവ് കൊടുക്കാന്‍ വന്നിരുന്നു. ഈ തെളിവെടുപ്പ് കമ്മീഷന്‍റെ ഫുള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗം ആയിത്തീര്‍ന്നില്ലെങ്കിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് (Chapter 5). ഈ തെളിവെടുപ്പ് കമ്മീഷന്‍റെ നോട്ടുകളില്‍ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. സയണിസ്റ്റുകള്‍  അറബികളുടെ ഭൂമികള്‍ മോഷ്ടിക്കുന്നുവെന്നും കര്‍ഷകരെ നിവാസമില്ലാത്തവര്‍ ആക്കിത്തീര്‍ക്കുന്നുവെന്നുമുള്ള മുഫ്തിയുടെ ആരോപണത്തോട് ബന്ധപ്പെട്ടാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്. ഒരു ദ്വിഭാഷി മുഖേനയാണ് തെളിവെടുപ്പ് നടന്നത്.

     

    ഇസ്ലാമിസ്റ്റുകള്‍ ഉന്നയിക്കുന ഒരു ആരോപണം ആണ് സയണിസ്റ്റുകള്‍ വന്നു അറബികളുട ഭൂമി മോഷ്ടിച്ച് അതില്‍ കുടിയേറി എന്നത്. ഈ ആരോപണത്തിന്‍റെ മുന ഒടിക്കാന്‍ സഹായിക്കുന്നതാണ് മുഫ്തിയില്‍ നിന്നുള്ള ഈ തെളിവെടുപ്പ്.

     

    (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്‌ ലേഖകന്‍റെ നിഗമനങ്ങള്‍ ആണ്. അത് ന്യായമായ നിഗമനങ്ങള്‍ ആണെന്ന് ഞാന്‍ കരുതുന്നു.)

     

    കടപ്പാട്: http://www.sullivan-county.com/x/1937.htm

     

    (പരിഭാഷകന്‍: Rijo Samuel, B.E)

    ജെറുസലേമിലെ മുഫ്തി ആയിരുന്ന ഹജ് അമിന്‍ ഹുസ്സൈനി, നാസി പ്രോപഗണ്ടയും ഇസ്ലാമും കൂടി കലര്‍ത്തിയിരുന്ന ഒരു നാസി ആയിരുന്നു. യുദ്ധ കുറ്റങ്ങള്‍ക്ക് യുഗോസ്ലാവിയ ഇദ്ദേഹത്തെ തേടിയിരുന്നു. ഇദ്ദേഹം അവലംബിച്ച സമരോത്സുകമായ ഇസ്ലാം യാസ്സര്‍ അരഫതിനും സദ്ദാം ഹുസ്സെനും ഒരു പ്രചോദനം ആയിരുന്നു. അരാഫത്ത് ഇദ്ദേഹത്തിന്‍റെ ഒരു അടുത്ത ബന്ധു ആയിരുന്നു. അരാഫത്തിന്‍റെ ശരിയായ പേര്  അബ്ദ് അല്‍-റഹ്മാന്‍ അബ്ദ് അല്‍-ബുഫ് അരാഫത്ത് അല്‍-ഖുദ് അല്‍-ഹുസ്സേനി എന്നാണ്. (അരാഫത്ത് ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഈജിപ്തിലാണ്. ഈജിപ്തിന് വേണ്ടി കാശിനു തിവ്രവാദം ചെയ്ത വ്യക്തിയാണ് അരാഫത്ത്.) അരാഫത്ത്‌ ഇതു രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ അമ്മാവനായ ഖയ്റല്ലാഹ് തുല്‍ഫഹിന്‍റെ വീട്ടിലാണ്‌ സദ്ദാം ഹുസെന്‍ വളര്‍ന്നത്‌. ഖയ്റല്ലാഹ് തുല്‍ഫഹ് 1941 മെയ്‌ മാസത്തില്‍ ഹജ് അമിന്‍ ഹുസ്സൈനിയുടെ നേതൃത്വത്തില്‍ ഇറാക്കില്‍ നടന്ന പ്രൊ നാസി പട്ടാള അട്ടിമറിയില്‍ പങ്കാളി  ആയിരുന്നു.

     

    റോയല്‍ കമ്മീഷനു മുമ്പാകെ ഹജ് അമിന്‍ അല്‍ ഹുസ്സൈനിയില്‍ നിന്നുള്ള തെളിവെടുപ്പ് (ജനുവരി 12, 1937)

     

    പീല്‍ പ്രഭു: …..എന്നാല്‍ ഒരു ചോദ്യം. യെഹൂദ കുടിയേറ്റം പൂര്‍ണമായി നിറുത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇവിടെ ഉള്ള നാല് ലക്ഷം (400,000) യെഹൂദന്മാരെ സംബന്ധിച്ച് എന്ത് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

     

    മുഫ്തി: മുന്‍പ്‌ അവര്‍ അറബ് രാജ്യങ്ങളില്‍ എങ്ങനെ ജീവിച്ചിരുന്നോ അതുപോലെ ജീവിക്കും. പൂര്‍ണ സ്വതന്ത്ര്യത്തോടും നൈസര്‍ഗ്ഗികാവകാശത്തോടും, രാജ്യത്ത് തന്നാട്ടുകാരന്‍ എന്ന നിലയില്‍. മുസ്ലിം ഭരണം സഹിഷ്ണതയുടെ കാര്യത്തില്‍ എപ്പോഴും അറിയപ്പെട്ടിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ് എന്ന് മാത്രമല്ല യൂറോപ്പിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ യെഹൂദന്മാര്‍ അറബ് ഭരണത്തിന്‍ കീഴിലുള്ള കിഴക്കന്‍ രാജ്യങ്ങളിലേക്ക് വന്നിരുന്നു. ചരിത്രം അനുസരിച്ച് യെഹൂദന്മാര്‍ക്ക് ഏറ്റവും സ്വസ്ഥവും സമാധാനപരമായ നിവാസം അറബ് ഭരണത്തിന്‍ കീഴിലുണ്ടായിരുന്നു.

     

    (ഈ പ്രദേശം നൂറ്റാണ്ടുകളായി അറബ് ഭരണത്തിന്‍ കീഴിലല്ല, തുര്‍ക്കി ഭരണത്തിന്‍ കീഴിലായിരുന്നു. മിക്ക അറബികളെയും അപേക്ഷിച്ച് തുര്‍ക്കികള്‍ യെഹൂദന്മാരോട് കുടുതല്‍ സഹിഷ്ണത ഉള്ളവരും  ന്യായമായി  ഇടപെട്ടിരുന്നവരുമായിരുന്നു. നൂറ്റാണ്ടുകളായി   തുര്‍ക്കികള്‍  യൂറോപ്പിലെ ക്രിസ്ത്യന്‍ പീഡനങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന യെഹൂദന്മാര്‍ക്കും മറ്റുള്ളവര്‍ക്കും അഭയം കൊടുത്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ അവര്‍ യെഹൂദന്മാര്‍ക്ക് ഔപചാരിക നിയമ സംരക്ഷണം കൊടുക്കുകയും (അറബികള്‍ ഇന്നും ചെയ്യാന്‍ മടിക്കുന്ന ഒന്ന്!) യെഹൂദ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശം  മുഴുവന്‍ നിര്‍ജ്ജനമായ പാഴ്  സ്ഥലം ആയതുകൊണ്ടും, തകര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിനു യെഹൂദകുടിയേറ്റം മൂലം സമൃദ്ധി ഉണ്ടാവും എന്ന പ്രതീക്ഷയിലുമാണ് തുര്‍ക്കികള്‍ ശക്തമായി സയണിസത്തെ അംഗീകരിച്ചത്.)

     

    മുഫ്തി: എണ്ണത്തില്‍ ആയിരങ്ങള്‍ ആയ യെഹൂദന്മാര്‍ ഇറാഖിലും സിറിയയിലും  അറബ് ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്നു. അവര്‍ക്ക് ആ രാജ്യങ്ങളിലെ മറ്റു നിവാസികള്‍ക്ക് ഉള്ള തുല്യ അവകാശങ്ങളും സ്ഥാനങ്ങളും ഉണ്ട്.

     

    (മുസ്ലിം ലോകത്ത് വലിയ യെഹൂദ സമുഹങ്ങള്‍ നില നിന്നിരുന്നുവെന്ന് ഇവിടെ മുഫ്തി സമ്മതിക്കുന്നു. 1948-നു ശേഷം ഈ എട്ടുലക്ഷത്തിയെഴുപതിനായിരം (870,000) അറബ് യെഹൂദന്മാര്‍ക്ക് അവരുടെ വസ്തുവകകള്‍ നഷ്ടമായി, അവരുടെ പൌരത്വം നീക്കപ്പെട്ടു എന്ന് മാത്രമല്ല, അവരുടെ ജന്മദേശം വിടാന്‍ നിര്‍ബന്ധിതരും ആയിത്തീര്‍ന്നു. അവരില്‍ മിക്കവരും ഇസ്രായേലില്‍ കുടിയേറി. അവരും അവരുടെ മക്കളും ആണ് അവിടെയുള്ള ഇന്നത്തെ യെഹൂദന്മാരില്‍ ഭുരിപക്ഷവും. യാസര്‍ അറഫാത്തും അദേഹത്തിന്‍റെ നാസി അമ്മാവനും എത്രയോ “അറബ്” ആണോ അത്രയും തന്നെ “അറബ് “ആണ് അവരും.)

     

    സര്‍ എല്‍ ഹംമോണ്ട്: താങ്കള്‍ ഒരുപ്രാവശ്യം കു‌ടി എനിക്ക് ഭൂമിയുടെ കണക്കു തരാമോ. അധിവാസത്തിനു മുന്പ് യെഹൂദന്മാര്‍ എത്രത്തോളം ഭൂമി കൈവശം വച്ചിട്ടുണ്ട് എന്നാണ് എനിക്ക് അറിയേണ്ടത്.

     

    മുഫ്തി: ഞങ്ങളുടെ കമ്മറ്റിയില്‍ (അറബ് ഹയര്‍ കമ്മറ്റി)  ഉള്ള ഒരു അംഗം ഭൂമി സംബന്ധമായ പ്രശ്നത്തില്‍ പിന്നീടു ഇടപെടുമെന്ന് ഞാന്‍ ആദ്യമായി പറയാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ കണക്കുകള്‍ തരാം. അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാര്‍ ഏകദേശം ഒരു ലക്ഷം ദുനം ഭൂമി കൈവശം വച്ചിരുന്നു.

     

    (ദുനം എന്നത് ഒട്ടോമന്‍ തുര്‍ക്കിയിലും അതിന്‍റെ അധീനതയിലും ഇരുന്ന പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്ന അളവാണ്. നമ്മുടെ അളവില്‍ നോക്കിയാല്‍ 25 സെന്‍റ് ആണ് ഒരു ദുനം. ലിങ്ക്: http://middleeast.about.com/od/glossary/g/dunum-dunam.htm – പരിഭാഷകന്‍)

     

    സര്‍ എല്‍ ഹംമോണ്ട്:  എതു വര്‍ഷം ആണത്?

     

    മുഫ്തി: ബ്രിട്ടീഷ്‌ അധിവാസത്തിന്‍റെ തിയ്യതിയില്‍

     

    സര്‍ എല്‍ ഹംമോണ്ട്: ഇപ്പോള്‍ അവര്‍ എത്ര കൈവശം വച്ചിട്ടുണ്ട്?

     

    മുഫ്തി: ഏകദേശം 15 ലക്ഷം (1,500,000) ദുനം. 12 ലക്ഷം (1,200,000) ദുനം യെഹൂദ കൈവശക്കാരുടെ  പേരില്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ,  കരാര്‍ ആക്കിയതും എന്നാല്‍ ഭൂമി രെജിസ്ട്രിയില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതായ മൂന്ന് ലക്ഷം (300,000) ദുനം ഉണ്ട്. ഇതില്‍ അവകാശം കൈമാറിയ ഏകദേശം ഒരു ലക്ഷം (100,000) ദുനം ഭൂമി ഉള്‍പ്പെടുന്നില്ല.

     

    സര്‍ എല്‍ ഹംമോണ്ട്: എതു ഒരു ലക്ഷം ദുനം ആണ് കൈമാറ്റം നടത്തപ്പെട്ടത്. അതു ആ പന്ത്രണ്ട് ലക്ഷം ദുനത്തില്‍ ഉള്‍പ്പെടുന്നില്ലേ? വാദം ഇതാണ്: 1920-ല്‍ യെഹൂദ അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാര്‍ ഒരു ലക്ഷം ദുനം മാത്രമാണ് കൈവശം വച്ചിരുന്നത് എന്ന് അദ്ദേഹം പറയുന്നു. അതങ്ങനെയാണോ?  ഭൂമി രജിജിസ്ട്രിയില്‍ ഉള്ള കണക്കു പ്രകാരം യെഹൂദ അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമി എത്ര ഉണ്ടന്നാണ് ഞാന്‍ ചോദിച്ചത്. ആ കണക്ക് ഒരു ലക്ഷം ദുനം അല്ല, ആറര ലക്ഷം (650,000) ദുനം ആണെന്ന് കേട്ടാല്‍ അദേഹത്തിന് ആശ്ചര്യം ആവുമോ?

     

    മുഫ്തി: ഒത്തിരി ഭൂമി റെജിസ്റ്റര്‍ ചെയ്യപ്പെടാത്ത കരാറിലൂടെ വാങ്ങിയതാണെന്ന വസ്തുതയാണ് ഒരു പക്ഷെ ഈ അന്തരത്തിന് കാരണം.

     

    സര്‍ എല്‍ ഹംമോണ്ട്: ഒരു ലക്ഷവും (100,000) ആറര ലക്ഷവും (650,000) തമ്മില്‍ വലിയ അന്തരമുണ്ട്!

     

    മുഫ്തി: ഒരു സംഭവത്തില്‍ അവര്‍ ഏകദേശം  നാല് ലക്ഷം (400,000) ദുനം ഭൂമി ഒരുമിച്ചു വിറ്റിരുന്നു.

     

    സര്‍ എല്‍ ഹംമോണ്ട്: ആര്? ഒരു അറബി?

     

    മുഫ്തി: സാര്‍സൂക്, ബെയ്റൂട്ടില്‍ നിന്നുള്ള ഒരു അറബി.

     

    സര്‍ എല്‍ ഹംമോണ്ട്: അറബികള്‍ അവരുടെ  ഭൂമിമിയില്‍ നിന്ന് കുടിയിറക്കപ്പെടുന്നതിന്‍റെയും അവരുടെ ഗ്രാമങ്ങള്‍ തുടച്ചു മാറ്റപ്പെടുന്നതിന്‍റെയും  ഒരു ചിത്രമാണ് ശ്രേഷ്ഠ മുഫ്തി അദേഹം നമുക്ക്‌ മുമ്പാകെ വരച്ചു കാട്ടിയത്. എനിക്ക് അറിയേണ്ടത് പലസ്തീനിലെ ഭരണകുടം ഭൂമി കൈവശപ്പെടുത്തി അത് പിന്നീടു യെഹൂദന്മാര്‍ക്ക് കൊടുക്കുകയായിരുന്നോ എന്നാണ്.

     

    മുഫ്തി: മിക്ക സന്ദര്‍ഭങ്ങളിലും ഭൂമി കൈവശപ്പെടുത്തുകയായിരുന്നു.

     

    സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ ഉദ്ദേശിച്ചത് ഭൂമി പൊതുപ്രയോജനത്തിനു കൈവശപ്പെടുത്തുന്നത് പോലെ ബലമായി അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ആണോ അത് ചെയ്തെതെന്നാണ്.

     

    മുഫ്തി: അല്ല, അങ്ങനെ ആയിരുന്നില്ല.

     

    സര്‍ എല്‍ ഹംമോണ്ട്:  നിര്‍ബന്ധപുരവം എടുക്കുകയായിരുന്നില്ല?

     

    മുഫ്തി: ആയിരുന്നില്ല.

     

    (ഭൂമി മോഷ്ടിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ അല്ല, മറിച്ച് മര്യാദ പ്രകാരം വില കൊടുത്ത് വാങ്ങപ്പെടുകയായിരുന്നു എന്ന് മുഫ്തി സമ്മതിക്കുന്നു)

     

    സര്‍ എല്‍ ഹംമോണ്ട്: എന്നാല്‍ ഏതാണ്ട് ഏഴ് ലക്ഷം (700,000) ദുനം വരുന്ന ഭൂമി വാസ്തവത്തില്‍ വിറ്റത് ആണോ?

     

    മുഫ്തി: അതെ, അവ വിറ്റതാണ്. എന്നാല്‍ ഈ വക വില കൊടുത്തു വാങ്ങല്‍ സുഗമമാക്കുന്ന രീതിയില്‍ ആയിരുന്നു രാജ്യത്തിന്‍റെ സ്ഥിതി.

     

    സര്‍ എല്‍ ഹംമോണ്ട്: നിങ്ങള്‍ ആ പറഞ്ഞതിലുടെ  എന്താണ് ഉദേശിക്കുന്നത് എന്ന്  എനിക്കങ്ങോട്ട് ശരിക്കു മനസിലാകുന്നില്ല. അവ വിറ്റത് ആണ്. ആരാണ് അവ വിറ്റത്?

     

    മുഫ്തി: ഭൂവുടമകള്‍.

     

    സര്‍ എല്‍ ഹംമോണ്ട്: അറബികള്‍?

     

    മുഫ്തി: മിക്ക സന്ദര്‍ഭങ്ങളിലും അവര്‍ അറബികള്‍ ആയിരുന്നു.

     

    സര്‍ എല്‍ ഹംമോണ്ട്: അവ വില്‍ക്കാന്‍ അവരുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ? അങ്ങനെ ആണെങ്കില്‍ ആര് മൂലം?

     

    (ആ ഭൂമികളെല്ലാം അറബികള്‍ മനസ്സോടെ വിറ്റതാണ്. മുഫ്തി അത് സമ്മതിക്കുന്നു, എന്നാല്‍…)

     

    മുഫ്തി: മറ്റു രാജ്യങ്ങളില്‍ ഉള്ളത് പോലെ, സാഹചര്യങ്ങളുടെ തള്ളല്‍ മൂലവും സാമ്പത്തിക തള്ളല്‍ മൂലവും സ്വന്തം ഭൂമി വില്‍ക്കുന്നവര്‍ ഇവിടയും ഉണ്ട്.

     

    സര്‍ എല്‍ ഹംമോണ്ട്: ഇതു മാത്രമാണോ അദേഹം പറഞ്ഞത്?

     

    മുഫ്തി: ഭൂമി വില്‍ക്കുന്നതില്‍ നിന്ന് ആരും അവരെ തടഞ്ഞില്ല. വില്‍പ്പന സുഗമമാക്കുന്ന രീതിയില്‍ ആയിരുന്നു അധികവും രാജ്യത്തിന്‍റെ സ്ഥിതി. ഭരണകുടം ഈ ദരിദ്ര ജനതയുടെ താല്പര്യം മുന്‍ നിറുത്തിയിരുന്നെങ്കില്‍ അവര്‍ ഈ വില്പനകള്‍ തടയുകയും ഈ മനുഷ്യര്‍ അവരുടെ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്യുകയില്ലായിരുന്നു. ഈ ഭൂമികളുടെ വലിയ ഭാഗം കൈവശമുള്ളവര്‍  വസ്തുവില്‍ നിന്ന് ദൂരെക്കിടക്കുന്ന ഭൂപ്രഭുക്കളാണ്. അവര്‍ ഈ ഭൂമികള്‍ കുടികിടപ്പുകാരുടെ തലയ്ക്കു മീതെ കുടി വില്കുകയും അങ്ങനെ കുടികിടപ്പുകാര്‍  കുടിയിറക്കപ്പെടുവാന്‍  നിര്‍ബന്ധിതരാവുകയും ചെയ്യുകയാണ്. വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന ഈ ജന്മികള്‍ പലസ്തീനികള്‍ അല്ല മറിച്ചു ലബനോനികള്‍ ആണ്.

     

    (സാമ്പത്തിക ചുറ്റുപാടുകളാണ് ഈ വസ്തുക്കളുടെ ഉടമസ്ഥരെ അവ വില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന്  മുഫ്തി ഒരു വശത്ത് അവകാശപ്പെടുകയും എന്നാല്‍  തിരിഞ്ഞു പിന്നീടു ഈ ഉടമസ്ഥര്‍,  കുടികിടപ്പുകാര്‍ ഉള്ള, വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന സമ്പന്ന ജന്മികള്‍ ആണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍…)

     

    സര്‍ എല്‍ ഹംമോണ്ട്: വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന ജന്മികള്‍ കുടാതെ, ഭൂമി വിറ്റ അറബികളുടെ ഒരു പട്ടിക കമ്മിഷന്  തരുവാന്‍ ഉള്ള ഒരു സ്ഥിതിയില്‍ ആണോ ശ്രേഷ്ട്ട മുഫ്തി അദേഹം?

     

    മുഫ്തി: അങ്ങനെ ഒരു പട്ടിക തരുവാന്‍ ഭൂമി വകുപ്പിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

     

    സര്‍ എല്‍ ഹംമോണ്ട്: എവിടെ നിന്ന് ആ വിവരം കിട്ടുമെന്നല്ല ഞാന്‍ അദേഹത്തിനോട്  ചോദിച്ചത്. ആ വിവരം എനിക്ക് തരുവാനുള്ള സ്ഥിതിയില്‍ ആണോ അദേഹം എന്നാണ് ഞാന്‍ ചോദിച്ചതു.

     

    മുഫ്തി: അങ്ങനെ ഒരു പട്ടിക തരുവാന്‍ എനിക്ക് കഴിയും.

     

    സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ ഇത് ഇപ്പോള്‍ ചോദിക്കുന്നു: തുര്‍ക്കികളുടെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന ഫെല്ലഹിനുകളുടെ(മധ്യ പുര്‍വ്വ ദേശത്തില്‍ ഉള്ള കര്‍ഷകര്‍) ജീവിത നിലവാരം കൂടിയിട്ടുണ്ടോ അതോ താഴ്ന്നിട്ടുണ്ടോ എന്നാണ് അദേഹം കരുതുന്നത്?

     

    മുഫ്തി: പൊതുവായി പറഞ്ഞാല്‍ ഞാന്‍ കരുതുന്നത് അവരുടെ അവസ്ഥ കൂടുതല്‍ മോശം ആയെന്നാണ്‌.

     

    സര്‍ എല്‍ ഹംമോണ്ട്: നികുതി ചുമത്തല്‍ ഭാരിച്ചതാണോ അതോ  ലഘുവാണോ?

     

    മുഫ്തി: അന്ന് നികുതി ചുമത്തല്‍ ഭാരിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റു ഭാരങ്ങള്‍ ഉണ്ട്.

     

    സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ അദേഹത്തോട് ഇപ്പോള്‍, ഇന്ന് നമ്മള്‍ ഇവിടെ കുടിയിരിക്കുമ്പോള്‍ ചോദിക്കുന്നു: ഫെല്ലഹിനുകള്‍ക്ക് തുര്‍ക്കി  ഭരണത്തിന്‍ കിഴില്‍ ഉണ്ടായിരുന്നതിനെക്കാള്‍ വളരെ ലഘുവായ നികുതി ആണ് ഇപ്പോള്‍ ഉള്ളത് എന്നത് ഒരു വസ്തുത അല്ലേ? അതോ അവരില്‍  നിന്ന് ഭരിച്ച നികുതി ഇടാക്കുന്നുവോ?

     

    മുഫ്തി: ഇപ്പോളത്തെ നികുതി ചുമത്തല്‍ ലഘുവാണ്. എന്നാല്‍ അറബികള്‍ക്ക് മറ്റു നികുതികള്‍ ഉണ്ട്, ഉദാഹരണത്തിന് തീരുവകള്‍. ഈ വിഷയത്തില്‍ അറബ് കമ്മറ്റിയിലെ ഒരംഗം ഇടപെടും.

     

    പീല്‍ പ്രഭു: നികുതി ചുമത്തല്‍  എന്ന ഭാരത്തെ സംബന്ധിച്ച്?

     

    മുഫ്തി: അതേ.

     

    പീല്‍ പ്രഭു: ഫെല്ലഹിനുകളുടെ അവസ്ഥ എന്താണ്. ഉദാഹരണത്തിന് അവരുടെ വിദ്യാഭ്യാസം. ഇപ്പോള്‍ കുടുതല്‍ വിദ്യാലയങ്ങള്‍ ഉണ്ടോ അതോ അവ കുറവാണോ?

     

    മുഫ്തി: തുലനം ചെയ്താല്‍ അവര്‍ക്ക് കുടുതല്‍ വിദ്യാലയങ്ങള്‍ കാണാം. അതേസമയം അവരുടെ എണ്ണത്തില്‍ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്.

     

    (“എണ്ണത്തില്‍ ഉള്ള വര്‍ധനവ്‌”, അതാണ് സത്യം. യെഹൂദന്മാരുടെ കുടിയേറ്റം തടയുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ അറബികളെ ചുറ്റുമുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയേറാന്‍ അനുവദിക്കുകയും, അത് വഴി അറബ് ജനസംഖ്യ പെരുകുവാന്‍  ഇടയാക്കുകയും ചെയ്തു. 1921-ല്‍  മൊത്തം പ്രദേശത്ത് ആകെ ഏഴ് ലക്ഷം (700,000) ജനങ്ങളെ ഉണ്ടായിരുന്നുള്ളു. ഇതു വളരെ മോശം ആയിരുന്നെങ്കില്‍ എന്തിനാണ് വളരെ അധികം പേര്‍ കുടിയേറിയത്?)

     

    സര്‍ എല്‍ ഹംമോണ്ട്: ഇപ്പോള്‍ നിര്‍ബന്ധിത സൈനിക സേവനം ഉണ്ടോ?

     

    മുഫ്തി: ഇല്ല.

     

    (മുസ്ലിം ഭരണത്തില്‍ നിന്ന് മാറിയപ്പോള്‍ അറബികള്‍ക്ക് ഭാരിച്ച നികുതികള്‍ ഇല്ലന്നും, നിര്‍ബന്ധിത സൈനിക സേവനം ഇല്ലെന്നും, വിദ്യാലയങ്ങള്‍ ഉണ്ടെന്നും മുഫ്തി സമ്മതിക്കുന്നു. എന്നാല്‍..)

     

    സര്‍ എല്‍ ഹംമോണ്ട്: ജനങ്ങള്‍ അത് തിരികെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

     

    മുഫ്തി: അതേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ തന്നെ ഭരണകുടം ഉണ്ടാകുന്ന പക്ഷം.

     

    (ശരിക്കും അദേഹം അര്‍ത്ഥമാക്കുന്നത്‌ അദ്ദേഹത്തിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ഭരണം എന്നാണ്. അതിലുടെ അദേഹത്തിന് കിട്ടാവുന്നതെല്ലാം മോഷ്ടിക്കാമല്ലോ. ഇപ്പോഴത്തെ മുസ്ലിം പ്രദേശങ്ങള്‍ എങ്ങനെ ഇരിക്കുന്നുവോ അത് പോലെ തന്നെ, ഒന്നാം ലോക മഹാ യുദ്ധത്തില്‍ നിന്നുള്ള ബ്രിട്ടീഷുകാരുടെ സൃഷ്ടിയായ പലസ്തീനും, ഒരു പാഴ് ഭൂമിയും സ്വന്തമായി കാര്യശേഷി ഇല്ലാത്തതുമായിരുന്നു. മൊത്തം പ്രദേശത്ത് നടന്ന ഒരേയൊരു വികസനം, അത് യെഹൂദന്മാര്‍ ചെയ്തതായിരുന്നു. അദേഹത്തിന് അത് മുഴുവന്‍ വേണമെന്ന് മാത്രമല്ല, അദേഹത്തിന്‍റെ കുടംബം ഇന്നുവരെയും ദരിദ്രനായ ഒരു അറബിക്ക് പോലും ഒന്നും ചെയ്തട്ടില്ല. ഫോര്‍ബ്സ് മാഗസിന്‍റെ കണക്ക്‌ പ്രകാരം അറഫാത്തിന്‍റെ സമ്പാദ്യം 300 മില്യന്‍ ഡോളര്‍ ആണ്. അപ്പോള്‍ തന്നെ അദേഹത്തിന്‍റെ ജനത പട്ടിണി കിടക്കുകയും ചെയ്യുന്നു. ആരാണ് പറഞ്ഞത് സ്വന്തം ജനതയില്‍ നിന്ന് മോഷ്ടിക്കുന്നത് ലാഭകരമല്ലെന്ന്?)

     

    സര്‍ എല്‍ ഹംമോണ്ട്: ജനസംഖ്യയുടെ  അറബ് ഭാഗത്തിന് കുടുതല്‍ സന്തോഷം ഇപ്പോഴുള്ള  ബ്രിട്ടീഷ്‌ മാന്‍ഡേറ്ററി ഭരണത്തിന്‍ കീഴില്‍ ഇരിക്കുന്നതിനേക്കാള്‍ മടങ്ങി തുര്‍ക്കികളുടെ  ഭരണത്തിന്‍ കീഴില്‍ ഇരിക്കുന്നതാണ്. ഇതാണ് അദ്ദേഹം  കരുതുന്നതെന്ന് അദ്ദേഹത്തില്‍ നിന്നുള്ള തെളിവെടുപ്പില്‍ നിന്ന് എനിക്ക് എടുക്കാമോ?

     

    മുഫ്തി: അതൊരു സത്യം ആണ്.

     

    (അതെ. തീര്‍ച്ചയായും.)

     

    ഇതാണ് പീല്‍ കമ്മീഷന് മുന്‍പാകെ യെഹൂദ വിരോധിയും ഹിറ്റ്ലറുടെ നാസിസത്തിന്‍റെ  അനുകൂലിയുമായ ജെറുസലേം ഗ്രാന്‍ഡ്‌ മുഫ്തി ഹജ്ജ്‌ അമിന്‍ അല്‍-ഹുസ്സൈനി നല്‍കിയ മൊഴി. അദ്ദേഹം വ്യക്തമായി സമ്മതിക്കുന്നു, യാതൊരു അറബിയുടെയും ഒരിഞ്ചു ഭൂമി പോലും യെഹൂദന്മാര്‍ മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തിട്ടില്ല, യെഹൂദന്മാര്‍ ഏതെങ്കിലും അറബികളെ ആ നാട്ടില്‍ നിന്ന് അടിച്ചോടിക്കുകയോ (ഇറാക്കിലെ ആങ്ങളമാര്‍ മൊസൂളിലും മറ്റുമുള്ള ക്രിസ്ത്യാനികളോടു ചെയ്തത് പോലെ) ഏതെങ്കിലും അറബ് ഗ്രാമങ്ങള്‍ തകര്‍ക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭൂമി വില്‍ക്കാന്‍ മനസ്സുള്ളവരില്‍ നിന്ന് ദശലക്ഷക്കണക്കിന് ദുനം (ഒരു ലക്ഷം ദുനം എന്നാല്‍ 25 ലക്ഷം സെന്‍റ് അഥവാ ഇരുപത്തയ്യായിരം ഏക്കര്‍ ആണ്. ഇത് എത്ര കിലോമീറ്റര്‍ വരും എന്ന് കണക്ക് കൂട്ടി നോക്കുക) ഭൂമി പണം കൊടുത്ത് വാങ്ങുകയായിരുന്നു എന്ന് മുഫ്തി സമ്മതിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, സയണിസ്റ്റുകളും ബ്രിട്ടീഷുകാരും ആ പ്രദേശത്ത്‌ വന്നതിലൂടെ പലസ്തീനികളുടെ ജീവിത നിലവാരം ഉയരുകയാണ് ഉണ്ടായത് എന്ന് (ലഘുവായ നികുതി, നിര്‍ബന്ധിത സൈനിക സേവനം ഇല്ല, വിദ്യാലയങ്ങള്‍ കൂടുതലായി പണി കഴിപ്പിച്ചു, അറബ് ജനസംഖ്യയുടെ വര്‍ദ്ധനവ്‌ തുടങ്ങിയവ) മുഫ്തിക്ക് അംഗീകരിക്കേണ്ടിയും വന്നു!

     

    വസ്തുത ഇതാണ്, തരിശായി കിടന്നിരുന്ന ആ പ്രദേശം മുഴുവന്‍ സമ്പന്നരായ അറബികളുടെ കൈകളില്‍ ആയിരുന്നു. അവരുടെ കുടിയാന്മാരായി അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന [കന്നുകാലി വളര്‍ത്തല്‍ ആണ് ഈ കുടിയാന്മാര്‍ പ്രധാനമായി ചെയ്തിരുന്ന ജോലി] കുറച്ച് അറബികളും ഉണ്ടായിരുന്നു. ആ പ്രദേശത്തെ ഈ ജന്മി-കുടിയാന്‍ ബന്ധം തലമുറകളായി തുടര്‍ന്ന് പോരുന്നതുമാണ്. അപ്പോഴാണ്‌ യെഹൂദന്മാര്‍ അവിടെ ചെന്ന് ഭൂമി വാങ്ങുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അറബി യജമാനനില്‍ നിന്നും യെഹൂദന്മാരിലേക്ക് മാറ്റപ്പെട്ടതില്‍ ഈ കുടിയാന്മാര്‍ക്ക് യാതൊരു പ്രശ്നവും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കാരണം, യെഹൂദന്മാര്‍ ആ പ്രദേശത്ത്‌ വന്നതോടെ കൃഷി ആരംഭിക്കുകയും കുടിയാന്മാര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ലഭിക്കുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തിരുന്നു. ആ പ്രദേശത്ത്‌ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ടായി എന്ന് മുഫ്തി തന്നേ തെളിവെടുപ്പില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ യെഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ ആണ് ഈ കുടിയാന്മാരെ യെഹൂദന്മാര്‍ക്കെതിരെ തിരിച്ചു വിടുന്നത്. തരിശായി കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കും അവിടെ താമസിച്ചിരുന്ന കുടിയാന്മാര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. യെഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ അവരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യെഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. തരിശായി കിടന്നിരുന്ന സ്ഥലം വാങ്ങി അത് പോന്നു വിളയുന്ന മണ്ണാക്കി മാറ്റാന്‍ യെഹൂദന് അറിയാമെങ്കില്‍, അതിനെ സംരക്ഷിക്കാനും യെഹൂദന് അറിയാം എന്നുള്ള കാര്യം മാത്രം മന്ദബുദ്ധികളായ അറബികള്‍ക്ക് മനസ്സിലായില്ല! യെഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്. ലിങ്ക്: http://www.jewishvirtuallibrary.org/jsource/History/mandate.html )

     

    ഏതായാലും പിന്നീട് ആ പ്രദേശത്ത്‌ നടന്നത് യെഹൂദന്മാര്‍ക്ക് നേരെയുള്ള അറബികളുടെ കൂട്ടായ ആക്രമണമാണ്. രാജ്യത്തുടനീളം യെഹൂദന്മാര്‍ക്കെതിരെ ലഹളകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ബ്രിട്ടീഷ്‌ പട്ടാളം യെഹൂദന്മാരോട് ഒരനുഭാവവും കാണിച്ചില്ല. അവസാനം സഹികെട്ട യെഹൂദന്മാര്‍ അറബികളുടെ അക്രമത്തെ ആയുധമെടുത്ത് നേരിടുവാന്‍ തന്നെ തീരുമാനിച്ചു. 1920 ജൂണ്‍ മാസത്തില്‍ ഹാഗ്ന ഡിഫന്‍സ്‌ ഫോഴ്സ്‌ (Hagna Defence Force) എന്ന പേരില്‍ ഒരു ഒളിപ്പോര്‍ സംഘടന അവര്‍ രൂപീകരിച്ചു. 1921-മെയ്‌ മാസത്തില്‍ യെഹൂദന്മാര്‍ക്കെതിരെ സംഘടിതമായ അറബി വിപ്ലവം ആരംഭിച്ചു. അവര്‍ സംഘം ചേര്‍ന്ന് Haifa, Petach, Tikva, Jaffa എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന യെഹൂദന്മാരെ ആക്രമിച്ചു. ജാഫയിലെ ലഹളയില്‍ മാത്രം നാല്പത്തിയേഴു യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. അറബികളുമായി നല്ല ബന്ധത്തില്‍ കഴിയുവാന്‍ യെഹൂദന്മാര്‍ ആഗ്രഹിച്ചു എങ്കിലും ‘യെഹൂദരെ പലസ്തീനില്‍ കാല്‍ കുത്തുവാന്‍ സമ്മതിക്കില്ല’ എന്ന തീരുമാനത്തില്‍ അറബികള്‍ ഉറച്ചു നിന്നതിനാല്‍ യാതൊരു ഒത്തുതീര്‍പ്പുകളും വിജയിച്ചില്ല. ചില എഴുത്തുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ:

     

    “From late 1919, Arab attacks on Jewish settlements became more frequent and relentless, particularly in the Jordan Valley and the Galilee.” (Teveth, Shabtai. Ben-Gurion and the Palestinian Arabs: From Peace to War. Oxford [Oxfordshire]: Oxford University Press, 1985. 47.)

     

    “As early as 1920, Palestine Arab opposition to Zionism and desire for self-government led to a threat to public security. … three days of rioting in Jerusalem, in which Arab mobs fell upon Jews with sticks, stones and knives. The Arab Police either adopted a passive attitude or joined in the riots. British troops were called out, the police were disarmed and order was finally reestablished. As a result of these disturbances, five Jews and four Arabs were killed and 211 Jews and 21 Arabs were wounded.” ( Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

     

     

    “1 March 1920 In an attack by large numbers of Arabs from the village of Halsa, eight Jews were killed …” (Gilbert, Martin, and Martin Gilbert. The Routledge Atlas of the Arab-Israeli Conflict. London: Routledge, 2002. 10.)

     

     

    In April 1920 Arabs rioted against Jews during the Nebi Musa festival.

     

    On May 1st, 1921 “Arabs of Jaffa murderously attacked Jewish inhabitants of the town and Arab raids were made on five Jewish rural settlements; the disorders were suppressed by the police and military forces. Forty-seven Jews were killed and 146 wounded, mostly by Arabs … The hostility shown towards the Jews during the riots was shared by Arabs of all classes; Moslem and Christian Arabs …”( A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 18-19.)

     

     

    “On May Day, 1921, Arab mobs attacked Jewish residents of Jaffa and stormed the Zionist Immigration Center, killing 13 persons. Again the military forces had to be summoned to replace the unreliable Arab police. The disorders, however, spread. On the 3rd May Hebrew colonies at Kafr Saba and Ain Hal were looted. On the 5th May the village of Petah Tiqvah was attacked by several thousand armed Arabs in semi-military formation, and was saved from destruction only by the arrival of several squadrons of cavalry. On the 6th May Arabs besieged Haderah and attempted an attack on Rehovoth. In these disorders 47 Jews were killed and 146 wounded, mostly by Arabs, and 48 Arabs were killed and 73 wounded, mostly by police and military action.” (Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

     

    In 1929 general anti-Jewish riots spread throughout Palestine. From August 23rd to the 29th, “murderous attacks were made on the Jews in various parts of the country. The most violent attacks were those against the old established Jewish communities at Hebron and Safed; there were also attacks in Jerusalem and Jaffa and against several Jewish rural settlements. There was little retaliation by Jews, of whom 133 were killed and 339 wounded.” (A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 24.)

     

    Britain had to rush troops up from Egypt to restore order. The survivors of the Hebron massacre fled the city having their property and land confiscated by Arabs. Another account reads, “… Arabs armed with knives and clubs invaded the new city of Jerusalem and began a massacre of the Jews. On the following day more than 60 Jews were killed at Hebron, and in the succeeding days a number of Jewish colonies were attacked. The police had to open fire to prevent outrages in Nablus and Jaffa, and Arabs attacked the Jewish quarter in Safed, killing or wounding 45 persons. In all, 133 Jews were killed and 339 wounded, and six Jewish colonies were destroyed. There were 116 reported Arab deaths, many of them as a result of police and military activities.” (Anglo-American Committee of Inquiry on Jewish Problems in Palestine and Europe. Report to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

     

    “The period between 1929 and 1936 was marked by periodic violence. In August 1930, there was a minor Arab outbreak at Nablus. The years 1930 and 1931 saw a series of terrorist murders of Jews. Agrarian crime was endemic and the Arabs attempted to take into their own hands the prevention of illegal Jewish immigration. In October 1931, Arab demonstrations and riots directed against the Government, as well as against the Jews, took place in Jerusalem, Jaffa, Haifa and Babes. In the course of these and related incidents, 24 civilians were killed and 204 wounded.” (Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

     

    “By July [1938] the Arab gangs had become thoroughly organized and their activities co-ordinated. Rebel courts were set up by which many loyal Arabs and a number of Jews who had been abducted were tried and executed in the following months … the Old City of Jerusalem became a rallying point of bandits from which acts of violence, murder, and intimidation were organized and perpetrated freely and with impunity.” (A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 45.

     

    For almost three years (1936-39) there was a general Arab uprising protesting Jewish immigration which resulted in many Jews being murdered and beaten including yet another massacre of 20 Jews in Tiberius.

     

    “The revolt enjoyed popular support throughout the Arab Middle East. Even before its outbreak, the Arab world had been smoldering with the idea of a jihad (holy war) against the Yishuv. The speaker of the Iraqi parliament, Sa’id al-Haj Thabit, on a visit to Palestine in March 1936, repeatedly called for such a jihad.” (Morris, Benny. 1948: A History of the First Arab-Israeli War. New Haven [Conn.]: Yale University Press, 2008. 16)

    “‘Every Arab in Palestine will do everything in his power to crush down Zionism, because Zionism and Arabism can never be united together’ – Awni Bey Abdulhadi to the Peel Commission 13 January 1937” (Gilbert, Martin, and Martin Gilbert. The Routledge Atlas of the Arab-Israeli Conflict. London: Routledge, 2002. 23)

     

    കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി: http://www.middleeastpiece.com/palestinianviolence.html#12

     

    ഐക്യരാഷ്ട്രസഭ വിഭജന പദ്ധതി പാസ്സാക്കിയതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പലസ്തീനിലുള്ള 62 യെഹൂദന്മാര്‍ അറബികളാല്‍ കൊല ചെയ്യപ്പെട്ടു. വിഭജന പദ്ധതി പാസ്സാക്കിയത് മുതല്‍ 1948 മെയ്‌ മാസം വരെയുള്ള അഞ്ച് മാസം കൊണ്ട് 1256 യെഹൂദന്മാര്‍ കൊല ചെയ്യപ്പെട്ടു. ഇതൊന്നും ദാവാക്കാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും യുക്തിവാദികളുടെയും കണ്ണില്‍ പെടില്ല. അവരുടെ കണ്ണില്‍ പെടുന്നത് 1948 ഏപ്രിലില്‍ യെഹൂദന്മാര്‍ ഒരു അറബ് ഗ്രാമത്തെ ആക്രമിക്കുകയും ഏകദേശം നൂറോളം അറബികളെ വധിച്ചതുമാണ്!  1948 ഏപ്രിലില്‍ ആദ്യമായി അറബി ഗ്രാമങ്ങള്‍ യെഹൂദന്മാര്‍ പിടിച്ചെടുക്കുന്നതിനും മുന്‍പ്‌ 924 യെഹൂദന്മാര്‍, അതിനു മുന്‍പുള്ള നാല് മാസങ്ങളില്‍ അറബികളുടെ കയ്യാല്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യം ഇവരാരും മിണ്ടുകയില്ല! ഇരട്ടത്താപ്പ് ഇവരുടെ സഹജ സ്വഭാവമാണല്ലോ…

     

    ഇന്നത്തെ ദാവാക്കാരെക്കാളും, വോട്ടിനു വേണ്ടി എന്തന്യായത്തിനും കൂട്ടുനില്‍ക്കുന്ന കക്ഷിഭേദമില്ലാത്ത രാഷ്ട്രീയക്കോമരങ്ങളെക്കാളും, ഫേസ്ബുക്ക് ബുജികളെക്കാളും പലസ്തീന്‍ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള ആളാണ്‌ 1937-ലെ ജെറുസലേം ഗ്രാന്‍ഡ്‌ മുഫ്തി എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുകയില്ലല്ലോ. അതുകൊണ്ടുതന്നെ, “ബ്രിട്ടീഷുകാരും സയണിസ്റ്റുകളും പാവപ്പെട്ട അറബികളെ അവരുടെ ജന്മദേശത്ത് നിന്നും ബലപ്രയോഗത്തിലൂടെ കുടിയിറക്കി ഉണ്ടാക്കിയെടുത്തതാണ് ഇസ്രായേല്‍ രാഷ്ട്രം” എന്നുള്ള ഇവരുടെ വ്യാജവാദങ്ങള്‍ എപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കാന്‍ ഇടയാകുമ്പോള്‍ ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ലിങ്ക് കൊടുത്ത് അവരെ ഒന്ന് ചരിത്രം പഠിപ്പിക്കണം എന്ന് എല്ലാ ചരിത്രപ്രേമികളേയും ഓര്‍മ്മിപ്പിക്കുന്നു.

    3 Comments on “യാസര്‍ അറഫാത്തിന്‍റെ നാസി അമ്മാവന്‍ 1937-ല്‍ നല്‍കിയ മൊഴിയുടെ മലയാള പരിഭാഷ.”

    • snehithan
      24 January, 2015, 21:44

      Nee charitrathe valachodikkunnu…..daiva nishedham…..ninne daivam paadam padippikkum….

    • sathyasnehi
      28 January, 2015, 15:27

      ചരിത്രം നിഷേധിക്കുന്നതും ചരിത്രം വിഴുങ്ങുന്നതും ഇസ്ലാമിസ്റ്റുകളുടെ സ്വഭാവമാണ്. ആ സ്വഭാവം കണ്ടു വളര്‍ന്നത്‌ കൊണ്ടായിരിക്കും, ഞങ്ങള്‍ ഇവിടെ ചരിത്ര വസ്തുതകള്‍ അവതരിപ്പിക്കുന്നത്‌ കാണുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക്‌ പൊള്ളുന്നത്.

    • John
      27 April, 2016, 4:26

      Mr. Snehithan is a Muslim. I knwo for sure, 

    Leave a Comment