About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഇസ്ലാമിക സ്വര്‍ഗ്ഗം, മുഹമ്മദിന്‍റെ കച്ചവട തന്ത്രത്തിനൊരുദാത്ത മാതൃക!

     

    ഖദീജയുടെ കച്ചവടസംഘത്തിന്‍റെ മാനേജരും പിന്നീട് പ്രമോഷന്‍ ലഭിച്ച് ഭര്‍ത്താവും ആയി മാറിയ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആനിലും, ‘മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍’ എന്ന് ആരോപിക്കപ്പെടുന്ന ഹദീസുകളിലും കാണുന്ന സ്വര്‍ഗ്ഗത്തിന്‍റെ വിവരണം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് അതിബുദ്ധിശാലിയായ ഒരു കച്ചവടക്കാരനെയാണ്. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

     

    എന്താണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

     

    സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക്‌ നോക്കാം:

     

    തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

     

    സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

     

    (ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

     

    എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

     

    അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

     

    സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

     

    മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

     

    പാലിന്‍റെ അരുവികള്‍ : സൂറാ.47:15

     

    തേനിന്‍റെ അരുവികള്‍ : സൂറാ.47:15

     

    മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

     

    സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

     

    പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

     

    സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

     

    സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

     

    ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

     

    സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

     

    സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

     

    സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

     

    സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

     

    സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

     

    ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

     

    പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

     

    സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

     

    സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

     

    സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും…’

     

    സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

     

    ഇനി ഹദീസില്‍ നിന്നുള്ള ചില കാര്യങ്ങള്‍ കൂടി നോക്കാം. മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി കുക്കിംഗ് ആണോ എന്നാരെങ്കിലും ഈ ഹദീസ്‌ വായിച്ചു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല:
    അബു ഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: ‘വല്ലവനും പ്രഭാതത്തില്‍ പള്ളിയിലേക്ക് പോയി, അല്ലെങ്കില്‍ സായാഹ്നത്തില്‍. അങ്ങനെ പള്ളിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു സത്കാര വിഭവങ്ങള്‍ ഒരുക്കി വെക്കും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 380, പേജ് 318)
    തീര്‍ന്നില്ല, മുഹമ്മദ്‌ പറഞ്ഞ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കൃഷിയും ഉണ്ടത്രേ:

     

    അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

     

    കൃഷി ചെയ്തതുകൊണ്ട് മാത്രമായില്ലല്ലോ, അത് വിറ്റഴിക്കാന്‍ ചന്തയും വേണ്ടേ? മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയും ഉണ്ട്!! ബ്യൂട്ടിപാര്‍ലര്‍ ഒക്കെയുള്ള ഒരു വെള്ളിയാഴ്ച ചന്ത!! ഇതാ ഹദീസ്‌:

     

    “അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

     

    ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌. മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

     

    കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ കിട്ടുന്ന കാര്യങ്ങള്‍ തന്നെ മുഹമ്മദ്‌ അവതരിപ്പിച്ച സ്വര്‍ഗ്ഗത്തിലും ഇടംപിടിച്ചത്? അതന്വേഷിക്കുമ്പോഴാണ് മുഹമ്മദ്‌ എന്ന കച്ചവടക്കാരനെ മനസ്സാ നമിച്ചു പോകുന്നത്. താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ അവകാശപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതലേ ജനങ്ങള്‍ മുഹമ്മദിനോട്‌ അതിനു തെളിവ് ചോദിക്കുന്നുണ്ട്. ചില ആയത്തുകള്‍ തരാം:

     

    “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

     

    “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

     

    ജനങ്ങള്‍ ചോദിച്ച ഒരു കാര്യവും ചെയ്തു കാണിക്കാന്‍ മുഹമ്മദിനായില്ല. എന്നാല്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യം അറിഞ്ഞ് ചരക്ക്‌ എത്തിച്ചു കൊടുക്കുന്ന നല്ലൊരു വ്യാപാരിയായ മുഹമ്മദ്‌, ജനങ്ങള്‍ ചോദിച്ച കാര്യങ്ങളില്‍  അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി. അതായത്, ‘ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഭൂമിയില്‍ വെച്ച് തരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുകയുമാണെങ്കില്‍ നിങ്ങളുടെ മരണശേഷം ഈ ചോദിച്ചതെല്ലാം നിങ്ങള്‍ക്ക്‌ കിട്ടും. ഇത് മാത്രമല്ല, ഇതില്‍ കൂടുതലും നിങ്ങള്‍ക്ക്‌ കിട്ടും!’ എന്ന കച്ചവട തന്ത്രമാണ് മുഹമ്മദ്‌ പുറത്തെടുത്തത്. തന്ത്രശാലികളായ  കച്ചവടക്കാരുടെ കെണികളില്‍ ഈ ആധുനിക കാലത്തും മനുഷ്യര്‍ വീഴുന്നത് പോലെ, അന്നുള്ള കാട്ടറബികളില്‍ പലരും മുഹമ്മദിന്‍റെ ഈ തന്ത്രത്തില്‍ വീഴുകയുണ്ടായി!! അന്ന് മാത്രമല്ല, ഇന്നും കോടിക്കണക്കിന് പേര്‍ മുഹമ്മദി’ന്‍റെ തന്ത്രത്തില്‍ വീണു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഹൂറിമാരെയും മദ്യപ്പുഴയും മോഹിച്ചു അല്ലാഹു അക്ബര്‍ വിളിച്ചു കൊണ്ട് ചിലര്‍ നിരപരാധികളുടെ കഴുത്ത് അറുത്ത് മാറ്റുന്നത് നാം വീഡിയോയിലൂടെ കാണുന്നത്!!!

    Leave a Comment