About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ?

    അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വാദിക്കുന്ന മുസ്ലീങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികളും നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ  അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) മുസ്ലീങ്ങള്‍ ഈ നൂറ്റിപന്ത്രണ്ടാം അദ്ധ്യായം ഉപയോഗിച്ച് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ നോക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ആയതിനാല്‍ ഈ വിഷയം നമുക്കൊന്ന് പരിശോധിക്കാം:

     

    ആദ്യം സൂറ 112 – താഴെ കൊടുക്കുന്നു:

     

    ‘പ്രവാചകന്‍ പറഞ്ഞു കൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. അള്ളാഹു ആരുടേയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവനു സന്തതിയെതുമില്ല, അവന്‍ ആരുടേയും സന്താനവുമല്ല. അവനു തുല്യനായി ആരുമില്ല.’

     
    പ്രമുഖ ഖുറാന്‍ വ്യാഖ്യാതാവും ‘ജമാ അത്തെ ഇസ്ലാമി’ സ്ഥാപകനുമായ ജനാബ് അബുല്‍ അഅലാ മൌദൂദി രചിച്ച ‘തഹ്ഫീമുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ഈ അധ്യായത്തിന്‍റെ വാക്യ പ്രതിവാക്യമായ വിവര്‍ത്തനമുണ്ട്, അതിങ്ങനെയാണ്:

     

    “നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി  ആരും.”

     

    ഈ അവകാശ വാദങ്ങള്‍  ഓരോന്നോരോന്നായി പരിശോധിക്കാം. ആദ്യം അല്ലാഹുവിന്‍റെ ഏകത്വം എന്ന വിഷയം:

     

    ആവര്‍ത്തന പുസ്തകത്തില്‍ ‘യഹോവ ഏകനാകുന്നു’ എന്ന് പറഞ്ഞിടത്ത് ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘എക്കാദ്’ ആണ്. ‘ഒറ്റ’ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്ന അര്‍ത്ഥത്തിലാണ് ബൈബിള്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ആദാമിനേയും ഹവ്വയെയും കുറിച്ച് ‘അവര്‍ ഏക ദേഹമായി തീരും’ (ഉല്പത്തി. 2:25) എന്ന് പറയുവാന്‍ ഈ പദം മോശെ ഉപയോഗിച്ചിരിക്കുന്നു. ഭാരതീയരായ നാം ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് പറയുമ്പോള്‍ ഉദേശിക്കുന്നത് ‘ഭാരതത്തില്‍ ഒരു ജനത മാത്രമേ ഉള്ളൂ’ എന്നല്ല, ഉള്ളവരെല്ലാം ഒന്നാണ് എന്നാണു.

     

    ഏകം എന്ന പദത്തിന് നമ്മില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ ‘ഒന്ന്’ എന്നല്ല അര്‍ഥം, ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നാണു. ഏകം എന്ന പദത്തിന്‍റെ  മറ്റൊരു രൂപമാണ് ‘ഐക്യം’ എന്നത്. ഒരാള്‍ക്ക്‌ ഒരിക്കലും ഐക്യത്തോടെ നില്‍ക്കാന്‍ കഴിയില്ല, അതിനു കുറഞ്ഞത്‌ രണ്ടു പേരെങ്കിലും വേണം.

     

    ‘ഒറ്റ’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘യാഖീദ്’ ആണ്. യിഫ്താഹിന്‍റെ  ഏക പുത്രി എന്ന് ന്യായാ.11:34-ല്‍ പറയുമ്പോള്‍ അവിടെ യാഖീദ് എന്നാണു ഉപയോഗിച്ചിരിക്കുന്നത്. ബൈബിളില്‍ ഒരിടത്ത് പോലും യഹോവയായ ദൈവത്തെ കുറിക്കുവാന്‍ യഖീദ് എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് മറക്കാതിരിക്കുക. എന്നാല്‍ ഖുറാനില്‍ അല്ലാഹുവിനെ ‘ഏകന്‍’ എന്ന് പറഞ്ഞിരിക്കുന്നത് ഏതു ആശയത്തിലാണ്? എക്കാദ് എന്ന അര്‍ത്ഥത്തിലാണോ അതോ യഖീദ് എന്ന അര്‍ത്ഥത്തിലാണോ?
    ഇത് രണ്ടുമല്ല എന്നതാണ് വാസ്തവം!! ‘അള്ളാഹു ഏകന്‍ ആണ്’ എന്ന് സൂറ 112:1-ല്‍ പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘അഹദ്’ എന്നാണു. ഈ പദത്തിന് ‘ഒന്ന്’ എന്നോ ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നോ അല്ല, ‘ഒരുവന്‍’ എന്നാണു അര്‍ത്ഥം. വെറും ഒരുവനല്ല, ഒരു കൂട്ടത്തില്‍ ഉള്ള ഒരുവന്‍!! (ആയിരത്തില്‍ ഒരുവന്‍ എന്നൊക്കെ പറയുന്നത് പോലെ) ഖുറാനില്‍ അഹദ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മറ്റു ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ചില ആയത്തുകള്‍ നോക്കാം:

     

    1) സൂറ. 2:96   ‘ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍’

    2) സൂറ. 2:136  ‘പ്രവാചകന്മാരില്‍ ഒരുവന്‍’

    3) സൂറ. 9:84   ‘അവിശ്വാസികളില്‍ ‘ഒരുവന്‍റെ’ ഖബറിന്നരികില്‍ നിന്ന്
    പ്രാര്‍ത്ഥിക്കരുത്’
    ഈ ആയത്തുകളുടെ വെളിച്ചത്തില്‍ സൂറ 112:1 ‘അള്ളാഹു അഹദ് ആകുന്നു’ എന്ന് പറയുമ്പോള്‍ ആര്‍ക്കും കിട്ടുന്ന അര്‍ത്ഥം ‘അള്ളാഹു (കൂട്ടത്തില്‍) ഒരുവന്‍ ആകുന്നു ‘ എന്നാണു.

     

    മൌദൂദി സൂറ 112 ന്‍റെ വ്യാഖ്യാനത്തില്‍ അഹദ് എന്ന പദത്തിന് കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക:

     

    “ഇവിടെ ആദ്യമായി ഗ്രഹിച്ചിരിക്കേണ്ട സംഗതിയിതാണ്: ഈ വാക്യത്തില്‍ അല്ലാഹുവിനെ ‘അഹദ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അറബി ഭാഷയില്‍ ഈ പദത്തിന്‍റെ  അസാധാരണമായ പ്രയോഗമാണ്. സാധാരണ ഗതിയില്‍ ഈ പദം മറ്റൊന്നിനെ അതിനോട് ഘടിപ്പിച്ചു കൊണ്ടോ അതിനെ മറ്റൊന്നിനോട് ഘടിപ്പിച്ചു കൊണ്ടോ ആണ് ഉപയോഗിക്കുക. ഉദാ: ആഴ്ചയിലെ പ്രഥമ ദിവസം, നിങ്ങളിലൊരാളെ അയക്കുക. മൊത്തമായ നിഷേധത്തെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാ: എന്‍റെ അടുത്തു ആരും വന്നില്ല. അല്ലെങ്കില്‍ ചോദ്യ വാക്യത്തില്‍ സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നിന്‍റെയടുത്തു വല്ലവനും ഉണ്ടോ?  സോപാധിക വാക്യത്തിലും സാമാന്യതയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. ഉദാ: നിന്‍റെയടുക്കല്‍  വല്ലവനും വന്നെങ്കില്‍.

     

    …ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഈ ഉപയോഗങ്ങള്‍ക്കല്ലാതെ, അറബി ഭാഷയില്‍ ഈ പദം ഒരു വസ്തുവിന്‍റെയോ വ്യക്തിയുടെയോ വിശേഷണമായി ഉപയോഗിച്ചതിനു ഉദാഹരണം കാണുകയില്ല. ഖുറാനിന്‍റെ അവതരണശേഷം ഈ പദം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോന്നു . അത് മറ്റാരുടെയും വിശേഷണമായി ഉപയോഗിക്കാറില്ല. അസാധാരണ രീതിയിലുള്ള ഈ ഭാഷാ പ്രയോഗം തന്നെ ഏകത്വവും എകനായിരിക്കുന്നതും അല്ലാഹുവിന്‍റെ  മാത്രം ഗുണമാണെന്നു വ്യക്തമാക്കുന്നു.”

     

    മൌദൂദിയുടെ വ്യാഖ്യാനത്തിന്‍റെ അവസാന  ഭാഗം വെറും പൊള്ളയാണ്‌. കാരണം, അസാധാരണ രീതിയിലുള്ള ഭാഷാ പ്രയോഗം ഒന്നും അതിലില്ല. മാത്രമല്ല, ഈ പറഞ്ഞ വിധത്തിലുള്ള ഏകത്വം അല്ലാഹുവിനു മാത്രമല്ല, ആര്‍ക്കും ഉള്ള ഗുണമാണ്. പിശാചിനും മനുഷ്യര്‍ക്കും ഒരു പോലെ ഈ ഗുണം ആരോപിക്കാം. അവരോരുത്തരും കൂട്ടത്തില്‍ ഒരുവന്‍ മാത്രമാണ്.

     

    എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വം ആണ്.  മാത്രമല്ല, ഒരു കൂട്ടത്തില്‍ ഒരുവനെ ചൂണ്ടിക്കാണിക്കുവാന്‍ ഉപയോഗിച്ചിരുന്ന സാധാരണ അറബി വാക്കായ അഹദ് എന്ന പദത്തെ, അത് അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ ഖുറാനില്‍ ഉപയോഗിച്ചതിനു ശേഷം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോരുന്നു എന്ന് മൌദൂദി തന്നെ സമ്മതിക്കുന്നു. ഖുറാനിലെ പല വാക്കുകളുടെയും അര്‍ത്ഥം ഇത് പോലെ കാലാ കാലങ്ങളില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ നിശ്ചയിച്ച അര്‍ത്ഥങ്ങളാണ്. അല്ലാതെ, മുഹമ്മദിന്‍റെ കാലത്ത് നിലനിന്നിരുന്ന അര്‍ഥങ്ങളല്ല ഖുറാനിലെ പല വാക്കുകള്‍ക്കും ഇപ്പോള്‍ ഉള്ളത്. എങ്കിലും അഹദ് എന്ന പദത്തിന്‍റെ അര്‍ഥം കൂട്ടത്തില്‍ ഒരുവന്‍ ആണെന്ന് തന്നെയാണ് മൌദൂദിയും സമ്മതിക്കുന്നത്.   ‘എനിക്ക് തുല്യനായി ആരുമില്ല’ എന്ന് പറയുന്ന യഹോവയും, ‘ആള്‍ക്കൂട്ടത്തിലെ ഒരാളാണ് ഞാന്‍’ എന്ന് പറയുന്ന അല്ലാഹുവും ഒരേ വ്യക്തി ആകുമോ? ഒരിക്കലുമില്ല!!!

     

    ഇനി നമുക്ക് “അള്ളാഹു ആരെയും ആശ്രയിക്കാത്തവന്‍ ആണെന്ന” ഖുറാന്‍റെ അവകാശവാദം പരിശോധിക്കാം:

     

    ബൈബിളിലെ യഹോവയായ ദൈവം തന്‍റെ സന്ദേശം ജനത്തെ അറിയിക്കേണ്ടതിനു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്ക് സ്വപ്നത്തിലൂടെയോ ദര്‍ശനത്തിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം നല്‍കി. പ്രവാചകന്മാര്‍ അത് ജനത്തെ അറിയിച്ചു. ദൈവത്തിനും പ്രവാചകനും ഇടയില്‍ ഇടനിലക്കാര്‍ ആരും ഉണ്ടായിരുന്നില്ല. തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കുവാന്‍ യാഹോവക്ക് ആരെയും ആശ്രയിക്കേണ്ടതുണ്ടായിരുന്നില്ല.

     

    എന്നാല്‍ അതാണോ അല്ലാഹുവിന്‍റെ അവസ്ഥ? ഒരിക്കലുമല്ല!! മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടില്ല. മുഹമ്മദിനോട് അല്ലാഹു ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. അല്ലാഹുവിന്‍റെ മലഖ് (മാലാഖ) എന്ന് അവകാശപ്പെട്ട ജിബ്രീല്‍ എന്ന ഒരു ആത്മാവ് ആണ് മുഹമ്മദിന് സന്ദേശം എത്തിച്ചു കൊടുത്തിരുന്നത്. ഈ ജിബ്രീലിനെ മുഹമ്മദ്‌ മാത്രമേ കണ്ടിട്ടുള്ളു, മുഹമ്മദിന്‍റെ  കൂടെയുള്ളവര്‍ കണ്ടിട്ടില്ല. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്ന് കിട്ടുന്ന സന്ദേശങ്ങള്‍ എഴുതി വെക്കാന്‍ വേറെ ആളുകള്‍ വേണമായിരുന്നു. (എഴുതാനും വായിക്കാനും അറിയാത്തയാളെ പിടിച്ചു ‘അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുറാന്‍’ അവതരിപ്പിക്കാന്‍  തിരഞ്ഞെടുത്തത് ഇംഗ്ലിഷ് അറിയാത്ത ആളെ പിടിച്ചു ന്യൂയോര്‍ക്ക്‌ ടൈംസിന്‍റെ പത്രാധിപരാക്കുന്നത് പോലെ അവിശ്വസനീയമാണ്!!) ഈ ആളുകളാണ് (സ്വഹാബിമാര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്.) ജനങ്ങളെ ഖുറാന്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ അല്ലാഹുവില്‍ നിന്ന് ജനത്തിലേക്ക് സന്ദേശമെത്തുന്ന ആ ചങ്ങല ഒന്ന് ക്രമമാക്കിയാല്‍ ഇങ്ങനെയിരിക്കും:

     

    1) അല്ലാഹു

    2) ജിബ്രീല്‍

    3) മുഹമ്മദ്‌

    4) സ്വഹാബിമാര്‍

    5) ജനങ്ങള്‍

     

    ഈ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത്‌ അല്ലാഹു തന്‍റെ പ്രവാചകന് സന്ദേശം എത്തിക്കാന്‍ വേണ്ടി ജിബ്രീലിനെ ആശ്രയിച്ചു എന്നും മുഹമ്മദ്‌ ഈ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി സ്വഹാബിമാരെ ആശ്രയിച്ചു എന്നുമാണ്. ബൈബിളിലെ ദൈവത്തെപ്പോലെ സ്വപ്നങ്ങളിലൂടെയോ ദര്‍ശനങ്ങളിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ, ഇടയില്‍ ജിബ്രീലിനെ ആശ്രയിക്കേണ്ട ഗതികേട് വന്ന അല്ലാഹു പറയുന്നത് താന്‍ ആരെയും ആശ്രയിക്കാത്ത ആളാണെന്നാണ്!! ഇത് കണ്ണുമടച്ചു വിശ്വസിക്കാന്‍ ചിന്താശേഷിയുള്ളവരെ കിട്ടുകയില്ല.

     

    മാത്രമല്ല, ഖുറാന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഇതൊരു നല്ല ആയുധവുമാണ്. കാരണം, ഒരു മനുഷ്യന്‍റെ മാത്രം സാക്ഷ്യം അല്ലാതെ വേറെ ഒന്നും ഖുര്‍ആന്‍റെ  ദൈവികതയ്ക്ക് തെളിവായിട്ടില്ല. സ്വഹാബിമാര്‍ ഒരിക്കലും ജിബ്രീലിനെ കണ്ടിട്ടില്ല, മുഹമ്മദ്‌  മാത്രമേ കണ്ടിട്ടുള്ളൂ. മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല, ജിബ്രീല്‍ അല്ലാഹുവിനെ കണ്ടു എന്ന് മുഹമ്മദിനോട്‌ പറയുകയായിരുന്നു. ഇതിനൊക്കെ എന്തു തെളിവുണ്ടെന്ന് ചോദിച്ചാല്‍ ‘മുഹമ്മദ്‌ സത്യസന്ധനായിരുന്നു, അദ്ദേഹം ഒരിക്കലും നുണ പറയുകയില്ല’ എന്ന മറുപടിയാണ് കിട്ടുക. കോടിക്കണക്കിന് മനുഷ്യരുടെ നിത്യത നിര്‍ണ്ണയിക്കപ്പെടെണ്ടത് ഒരൊറ്റ മനുഷ്യന്‍റെ മാത്രം വാക്കുകളുടെ അടിസ്ഥാനത്തിലാണോ?

     

    ഇവിടെ ബൈബിള്‍ അതിന്‍റെ വിശ്വസ്യതക്കായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. യഹോവ മനുഷ്യന്‍റെ രക്ഷയോടുള്ള ബന്ധത്തില്‍ ഒരു കാര്യവും രഹസ്യമായി ചെയ്തിട്ടില്ല. യഹോവയായ ദൈവം തന്നെ നേരിട്ട് ഇടപെടുന്നതാണ് നാം ഉല്പത്തി മുതല്‍ മലാഖി വരെയുള്ള പുസ്തകങ്ങളില്‍ കാണുന്നത്. ഏദന്‍ തോട്ടത്തില്‍ പാപം ചെയ്ത മനുഷ്യനെ തേടി ഇറങ്ങി വന്നതും പെട്ടകം ഉണ്ടാക്കാന്‍ നോഹയോടു കല്പിക്കുന്നതും അബ്രാഹാമിനെ വിളിച്ചു വേര്‍തിരിക്കുന്നതും ഇസ്രായേല്‍ മക്കളെ രക്ഷിക്കാന്‍ വേണ്ടി മോശെയെ അയക്കുന്നതും മിസ്രയീമ്യരുടെ കടിഞ്ഞൂല്‍ സന്തതികളെ സംഹരിക്കുന്നതും ഒക്കെ യഹോവ നേരിട്ടാണ്. മാത്രമല്ല,  ഈജിപ്തില്‍ താന്‍ നടത്തിയ പത്തു ബാധകള്‍ക്ക് ഇസ്രായേല്‍ ജനം മാത്രമല്ല, ഈജിപ്ഷ്യന്സും ദൃക്സാക്ഷികള്‍ ആണ്. ചെങ്കടല്‍ പിളര്‍ത്തി യിസ്രായേല്‍ ജനത്തെ അക്കരെ കടത്തുക മാത്രമല്ല, അവരെ പിന്തുടര്‍ന്ന മിസ്രയീമ്യ സൈന്യത്തെ അതേ ചെങ്കടലില്‍ മുക്കിക്കൊന്നതിനും യിസ്രായേല്‍ മക്കള്‍ ദൃക്സാക്ഷികളാണ്.

     

    മോശെക്കു യഹോവ ന്യായപ്രമാണം നല്‍കിയത് സീനായ് മല മുകളില്‍ വെച്ചാണ്. ലക്ഷക്കണക്കിന് ജനം താഴ്വാരത്തില്‍ നോക്കി നില്‍ക്കുന്ന സമയത്താണ് മോശെ മലമുകളിലേക്ക് കയറി പോകുന്നത്. പര്‍വതത്തില്‍ ഇടി മിന്നലുണ്ടാകുന്നതും കാഹളം ധ്വനിക്കുന്നതും പുക പൊങ്ങുന്നതും തീ കത്തുന്നതും മേഘം പര്‍വതത്തെ മൂടുന്നതും ഒക്കെ ജനം കാണ്‍കെ നടന്ന കാര്യങ്ങളാണ്. ആ പര്‍വതത്തില്‍ നിന്ന് മോശെ ഇറങ്ങി വന്നു ‘യഹോവയുടെ ന്യായപ്രമാണമാണിത്’ എന്ന് പറഞ്ഞു ഒരു നിയമ സംഹിത അവതരിപ്പിക്കുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കുകയില്ല.

     

    പ്രവാചകന്മാരിലൂടെ യഹോവയായ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയപ്പോള്‍ അതിനു ദൃക്സക്ഷികളായി ഒരു ജനസമൂഹം തന്നെയുണ്ടായിരുന്നു. യഹോവ തന്നെയാണ് സത്യ ദൈവം എന്ന് വിശ്വാസത്യാഗം സംഭവിച്ച ജനത്തിന് തിരിച്ചറിയുവാന്‍ ഈ അടയാളങ്ങള്‍ സഹായകരമായിരുന്നു.

     

    പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ അവിടെയും ഇതേ അത്ഭുതങ്ങളും അടയാളങ്ങളും കാണാം. ശിഷ്യന്മാരും ശത്രുക്കളുമടങ്ങിയ ഒരു വലിയ ജന സഞ്ചയത്തിന് മുന്നിലാണ് അത്ഭുതങ്ങള്‍ എല്ലാം നടന്നത്. ഈ അടയാളങ്ങളുടെ ഘോഷയാത്രയെന്നു പറയാവുന്ന അകമ്പടിയോടു കൂടെയാണ് യേശുക്രിസ്തു തന്‍റെ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്. ആ അവകാശ വാദത്തെ ഖണ്ഡിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല.

     

    എന്നാല്‍ ഈ വിധം തെളിവുകളുടെ ശക്തമായ ഒരടിത്തറ ഖുറാന് അവകാശപ്പെടാന്‍ കഴിയുകയില്ല. മുഹമ്മദ്‌ എന്ന ഒരു മനുഷ്യന്‍റെ മാത്രം അവകാശ വാദമേ (അതും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്‍ബലമില്ലാത്ത അവകാശവാദം) ഖുറാന് തുണയായി ഉള്ളൂ.

     

    ‘അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല.)’ എന്ന അല്ലാഹുവിനെക്കുറിച്ചുള്ള അവകാശവാദവും പരിഗണിക്കേണ്ടതാണ്. ബൈബിളിലെ ദൈവം ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ ആയ ഏക ദൈവമാണ്. പിതൃത്വവും പുത്രത്വവും ബൈബിളിലെ ദൈവത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. രക്ഷിക്കപ്പെട്ട ദൈവമക്കളെ സംബന്ധിച്ചിടത്തോളം ദൈവം അവരുടെ പിതാവാണ്. എന്നാല്‍ അല്ലാഹു അവകാശപ്പെടുന്നത് അവന്‍ ആരുടേയും പിതാവല്ലെന്നാണ്. ഈ അവകാശവാദത്തില്‍ നിന്ന് തന്നെ യഹോവയും അല്ലാഹുവും ഒരാളല്ലെന്നു തെളിയുന്നു.

     

    ഇവിടെ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരു വ്യക്തിക്ക് അനുസരണവും ബഹുമാനവും കീഴ്പ്പെടലും സ്നേഹവും ആവശ്യപ്പെടാന്‍ കഴിയുന്നത് സ്വന്തം ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ മാത്രമാണ്. ആദ്യം പറഞ്ഞ മൂന്നെണ്ണം തന്‍റെ ജോലിക്കാരില്‍ നിന്നോ കീഴുദ്യോഗസ്ഥരില്‍ നിന്നോ ആവശ്യപ്പെടാം. എന്നാല്‍ അവരില്‍ നിന്ന് സ്നേഹം ആവശ്യപ്പെടാന്‍ അയാള്‍ക്ക്‌ കഴിയുകയില്ല. തന്‍റെ സുഹൃത്തക്കളില്‍ നിന്ന് അയാള്‍ക്ക്‌ സ്നേഹം ആവശ്യപ്പെടാം. പക്ഷെ, അവരില്‍ നിന്ന് അനുസരണവും ബഹുമാനവും കീഴ്പ്പെടലും അയാള്‍ക്ക്‌ ആവശ്യപ്പെടാന്‍ കഴിയില്ല. മനുഷ്യവര്‍ഗ്ഗം അല്ലാഹുവിന്‍റെ മക്കളല്ല, അല്ലാഹു അവരുടെ പിതാവുമല്ലെങ്കില്‍ അല്ലാഹുവിനു മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ആരാധന ചോദിക്കുവാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?

     

    ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രധാനപ്പെട്ട-ഏറ്റവും പ്രധാനപ്പെട്ട- കാര്യം കൂടി ഇതോടുള്ള ബന്ധത്തില്‍ മനസ്സിലാക്കണം. ദൈവമെന്നു അവകാശപ്പെട്ടു വന്ന അല്ലാഹു ദൈവത്തിന്‍റെ പിതൃത്വവും പുത്രത്വവും നിഷേധിക്കുകയാണ് ഈ ആയത്തിലൂടെ ചെയ്തിരിക്കുന്നത്. 1.യോഹന്നാന്‍.2:22,23 പ്രകാരം പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ ആണ് എതിര്‍ ക്രിസ്തു!! ഇസ്ലാം ഒഴികെ ലോകത്തു വേറെ ഒരു മതവിഭാഗവും യേശു ക്രിസ്തുവിന്‍റെ പുത്രത്വവും ദൈവത്തിന്‍റെ പിതൃത്വവും നിഷേധിക്കുന്നവരായിട്ടില്ല. യേശു ക്രിസ്തുവിന്‍റെ ദൈവപുത്രത്വം നിഷേധിക്കുന്ന അനേകം കള്‍ട്ടുകള്‍ ലോകത്തുണ്ടെങ്കിലും അവയൊന്നും ദൈവത്തിന്‍റെ പിതൃത്വത്തെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇസ്ലാം മാത്രം ദൈവത്തിന്‍റെ പിതൃത്വവും യേശുക്രിസ്തുവിന്‍റെ പുത്രത്വവും നിഷേധിക്കുന്നു. 1.യോഹന്നാന്‍.2:22,23 പ്രകാരം ‘പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ അല്ലാതെ എതിര്‍ക്രിസ്തു ആര്‍ ആകുന്നു?’ എന്ന ചോദ്യത്തിന് ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തിയാല്‍ അത് പ്രസക്തവും പ്രയോജനപ്രദവും ആയിരിക്കും. കാരണം, ഖുറാന്‍ അവകാശപ്പെടുന്നത് പോലെ അള്ളാഹു യഹോവയായ ദൈവം അല്ല എന്ന് മാത്രമല്ല, അത് എതിര്‍ ക്രിസ്തുവിന്‍റെ ആത്മാവ് ആണ് എന്ന് കൂടി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. ബൈബിളിന്‍റെ തുടര്‍ച്ചയാണ് ഖുറാന്‍ എന്നും ബൈബിളിലെ ദൈവം തന്നെയാണ് ഇസ്ലാമിലെ ദൈവവും എന്ന് വിചാരിച്ചു കാലം കഴിക്കുന്ന അല്‍പ ബുദ്ധികള്‍ക്ക് തങ്ങളുടെ തെറ്റിദ്ധാരണയുടെ ആഴം ഗ്രഹിക്കുവാന്‍ അതു വളരെ സഹായകരമായിരിക്കും!!

    16 Comments on “അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ?”

    • 2 January, 2013, 17:40

      Aw, this was a really nice post. In concept I want to put in writing like this moreover – taking time and precise effort to make an excellent article… but what can I say… I procrastinate alot and under no circumstances seem to get one thing done.

    • 2 February, 2013, 6:08

      Superbly illuminating data here, thkans!

    • New World
      29 January, 2013, 3:48

      സുഹൃത്തെ, മുസലിംകളോടുള്ള വിദ്വേഷം ദൈവത്തോട് തീര്‍ക്കുന്നത് എന്തിന്?
      1) മുസ്‌ലിംകള്‍ സാധാരണ അള്ളാഹു എന്നെഴുതാറില്ല. അല്ലാഹു എന്നെ എഴുതാറുള്ളൂ. താങ്കള്‍ക്ക് ഗുണകാംക്ഷയാണ് ഉള്ളതെങ്കില്‍ താങ്കളും അല്ലാഹു എന്ന് തന്നെ ഉപയോഗിക്കുക.
      2) അല്ലാഹുവിനെ കുറിച്ച് WIKIPEDIA എന്ത് പറയുന്നു എന്ന് നോക്കാം:
      Allah (English pronunciation: /ˈælə/ or /ˈɑːlə/; Arabic: الله‎ Allāh, IPA: [ʔɑlˈlɑː] ( listen), [ʔalˤˈlˤɑː]) is the Arabic word for God (literally “the God”, as the initial “Al-” is the definite article). It is used mainly by Muslims, Arab Christians, and often, albeit not exclusively, by Bahá’ís, Arabic-speakers, Indonesian, Malaysian and Maltese Christians, and Mizrahi Jews.
      അതായത് അല്ലാഹു എന്നത് മുസ്‌ലിംകള്‍ മാത്രം ദൈവത്തെ വിളിക്കുന്ന പേരല്ല. മറിച്ചു അറബി മാതൃഭാഷയായ ക്രൈസ്തവരടക്കമുള്ള എല്ലാ ദൈവ വിശ്വാസികളും അറബി സംസാരിക്കാത്ത ഇന്തോനേഷ്യ, മലേഷ്യ, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരും ബഹായികളും ചില ജൂതന്മാരും എല്ലാം ദൈവത്തെ വിളിക്കുന്ന പേരാണ്.
      3) അറബി ഭാഷയിലുള്ള ബൈബിള്‍ എടുത്താല്‍ അതില്‍ ദൈവത്തെ പറയാന്‍ അല്ലാഹു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
      ഉദാഹരണത്തിന് യോഹന്നാന്‍ സുവിശേഷത്തിന്റെ ഈ ലിങ്ക് നോക്കുക: http://www.copticchurch.net/cgibin/bible/index.php?version=SVD&r=John+1
      യോഹന്നാന്‍ 1 മുതല്‍ 3 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്: فِي الْبَدْءِ كَانَ الْكَلِمَةُ وَالْكَلِمَةُ كَانَ عِنْدَ اللَّهِ وَكَانَ الْكَلِمَةُ اللَّهَ ഇതില്‍ اللَّهَ എന്നതാണ് അല്ലാഹു എന്നതിന്റെ അറബി പദം. അപ്പോള്‍ അല്ലാഹു എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നത് മലയാളത്തില്‍ ദൈവം എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണ്.
      4) അല്ലാഹു എന്ന പ്രയോഗത്തോടുള്ള താങ്കളുടെ ഈ അമര്‍ഷം അറബി സംസാരിക്കുന്ന ക്രൈസ്തവരും സാക്ഷാല്‍ ദൈവം തന്നെയും എങ്ങനെ നോക്കി കാണും എന്ന് ഒരു നിമിഷം ചിന്തിക്കുക.
      5) അല്ലാഹുവിനെ വിമര്‍ശിക്കുന്നതിനു പകരം താങ്കള്‍ക്കു മുസ്‌ലിംകളുടെ ദൈവ സങ്കല്പത്തെ വിമര്‍ശിക്കാം.

      ഒരു ജനതയോടുള്ള വിദ്വേഷം അവരോടു അതിക്രമം ചെയ്യാന്‍ താങ്കളെ പ്രേരിപ്പിക്കാതിരിക്കട്ടെ. സത്യം സത്യമായി മനസ്സിലാക്കാനും അതംഗീകരിക്കാനും തെറ്റ് തെറ്റായി മനസ്സിലാക്കാനും അതില്‍നിന്നു വിട്ടു നില്‍ക്കാനും ദൈവം നമ്മെ സഹായിക്കട്ടെ!

    • sathyasnehi
      30 January, 2013, 6:27

      allഅല്ലാഹു എന്നുള്ളത് അറബിയില്‍ ദൈവം എന്നതിന് ഉപയോഗിക്കുന്ന വാക്കാണെങ്കില്‍ ഇസ്ലാമിലെ ദൈവത്തിന്‍റെ പേര് എന്താണ്? ബൈബിളില്‍ ദൈവത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്നാണ് ദൈവം മോശെയോടു തന്‍റെ നാമം വെളിപ്പെടുത്തിയത്. അങ്ങനെയെന്തെങ്കിലും നാമം ഖുര്‍ആനിലെ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടോ? അതൊന്നു പറയുമല്ലോ.

      ഏതായാലും താങ്കള്‍ എന്നോട് പറഞ്ഞ ഈ കാര്യം മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കും കൂടി ഒന്ന് പറഞ്ഞു കൊടുക്കണം. കാരണം ഇക്കാര്യത്തില്‍ താങ്കളുടെ അത്രയും അറിവില്ലാത്ത ആ പണ്ഡിതന്‍മാര്‍ എന്താണ് ചെയ്തതെന്ന് കണ്ടോ? അല്ലാഹു എന്നത് മുസ്ലീങ്ങളുടെ ദൈവത്തിന്‍റെ പേരാണ്,അത് അമുസ്ലീങ്ങള്‍ (ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് ) അവരുടെ ദൈവത്തിന്‍റെ നാമമായി ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞു ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ഈ ലിങ്കില്‍ നോക്കിയാല്‍ കാണാം: http://www.indianexpress.com/news/allah-cannot-be-used-by-nonmuslims-malaysia/431301/

      ഇനി മലയാളത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഇതാ മലയാളത്തില്‍ ഉള്ള ലിങ്ക്: http://marunadanmalayali.com/index.php?page=newsDetail&id=8439

      എന്തായാലും താങ്കള്‍ എത്രയും വേഗം അവരുമായി ബന്ധപ്പെട്ട് അവരുടെ അജ്ഞത നീക്കാന്‍ വേണ്ടത് ചെയ്യുമല്ലോ.

    • New World
      31 January, 2013, 9:18

      സുഹൃത്തെ, WIKIPEDIA അല്ലാഹുവിനെ കുറിച്ച് എന്ത് പറയുന്നു എന്നാണു ഞാന്‍ കൊടുത്തത്. ഇതുപോലെ എല്ലാവരാലും അംഗീകരിക്കപ്പെട്ട ഏതു വിജ്ഞാന കോശം എടുത്താലും ഇതുതന്നെ കാണാം. ഇനി അതില്‍ നിന്ന് വത്യസ്തമായ അഭിപ്രായം താങ്കള്‍ക്കോ മലേഷ്യയിലെ മുസ്‌ലിം പണ്ഡിതര്‍ക്കോ ഉണ്ടെങ്കില്‍ അതിവിടെ പരിഗണിക്കേണ്ടതില്ല. കാരണം, മലേഷ്യയിലെ ക്രൈസ്തവര്‍ ഈ ഫത് വക്കെതിരെ കോടതി കയറിയിട്ടുണ്ട്. (താങ്കള്‍ തന്ന Indian Express ന്റെ ലിങ്ക് മുഴുവന്‍ നോക്കുക). മാത്രവുമല്ല അറബി ഭാഷയിലുള്ള ബൈബിളില്‍ ഇന്നും ദൈവത്തിനു ഉപയോഗിക്കുന്നത് അല്ലാഹു എന്നാണ്. അതിനാല്‍ അല്ലാഹുവിനെതിരെയുള്ള താങ്കളുടെ ലേഖനം, മുസ്‌ലിംകളുടെ ദൈവസങ്കല്പത്തിനെതിരെയാക്കി മാറ്റി എഴുതുക.

    • sathyasnehi
      31 January, 2013, 12:23

      വിക്കീപീഡിയ ഒഎല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു വിജ്ഞാനകോശം അല്ല. എനിക്കോ താങ്കള്‍ക്കോ വേണമെങ്കില്‍ അത് എഡിറ്റ്‌ ചെയ്യാവുന്നതാണ്. താങ്കള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ താങ്കള്‍ക്കും എനിക്ക് ഇഷ്ടമുള്ള വിധത്തില്‍ എനിക്കും ഡാറ്റ അതില്‍ ചേര്‍ക്കാം.അതുകൊണ്ട് അവര്‍ എന്ത് പറയുന്നു എന്നുള്ളത് പ്രസക്തമല്ല. ക്രിസ്ത്യാനികള്‍ അപ്പീലിനു പോയോ ഇല്ലയോ എന്നതല്ല വിഷയം. ആ പണ്ഡിതന്മാര്‍ക്ക് കാര്യം മനസ്സിലായി എന്നുള്ളതാണ്,

      താങ്കള്‍ എന്‍റെ ചോദ്യത്തിനുള്ള മറുപടി നല്‍കിയിട്ടില്ല ഇതുവരെ. അല്ലാഹു എന്നത് അറബിയില്‍ ദൈവം എന്നതിന് ഉപയോഗിക്കുന്ന വാക്കാണെങ്കില്‍ ഇസ്ലാമിലെ ദൈവത്തിന്‍റെ പേരെന്താണ്? ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാല്‍ ‘അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല’ എന്നാണര്‍ത്ഥം. താങ്കള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ അതിന്‍റെ അര്‍ത്ഥം ‘ദൈവം അല്ലാതെ വേറെ ദൈവം ഇല്ല’ എന്ന് വരും. ഇത് യുക്തിക്ക് നിരക്കുന്ന കാര്യമാണോ?

    • New World
      1 February, 2013, 2:45

      WIKIPEDIA വിടൂ. മറ്റു വിജ്ഞാന കോശങ്ങള്‍ എടുക്കൂ. അതിലെന്താണ് ‘അല്ലാഹു’ എന്നതിനെ കുറിച്ച് പറയുന്നതെന്ന് നോക്കൂ.

      WIKIPEDIA എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നുണ്ടെങ്കില്‍ താങ്കള്‍ തന്നെ അതിലെ അല്ലാഹു എന്ന ലേഖനം തിരുത്തൂ. താങ്കളുടെ അഭിപ്രായത്തില്‍ വലിയ തെറ്റിദ്ധരിപ്പിക്കലല്ലേ WIKIPEDIA നടത്തുന്നത്. അതുകൊണ്ട്, ഇത്തരമൊരു ലേഖനം എഴുതുന്നതിനു മുമ്പ് താങ്കള്‍ ചെയ്യേണ്ട വലിയ കാര്യം, ഇന്ന് ലോകത്തെ ഏറ്റവും അധികം ആളുകള്‍ വിവരത്തിനായി ആശ്രയിക്കുന്ന WIKIPEDIA തിരുത്തുക എന്നുള്ളത് തന്നെയാണ്. താങ്കള്‍ തിരുത്തിയത് എന്നുമുതലാണ് ഞങ്ങള്‍ക്ക് WIKIPEDIA യില്‍ കാണാനാവുക? (ആര്‍ക്കു വേണമെങ്കിലും എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നല്ലേ താങ്കളുടെ വിശ്വാസം?)

      മുസ്‌ലിംകളുടെ ദൈവത്തിന്റെ പേര് അല്ലാഹു എന്ന് തന്നെയാണ്. അതേ പേരാണ് ലോകത്തുള്ള അറബി സംസാരിക്കുന്ന മുഴുവന്‍ ക്രൈസ്തവരും അറബി ബൈബിളും ഉപയോഗിക്കുന്നത്. സുഹൃത്തെ, താങ്കള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാനായി അല്ലാഹുവിനെ കുറ്റം പറയുന്നതിന് മുമ്പ് ലോകത്തുള്ള അറബി സംസാരിക്കുന്ന മുഴുവന്‍ ക്രൈസ്തവരോടും ഇനി മുതല്‍ അല്ലാഹു എന്ന് ഉപയോഗിക്കരുതെന്ന് പറയണം. അതുപോലെ, ലോകത്തുള്ള മുഴുവന്‍ അറബി ബൈബിളും താങ്കള്‍ തിരുത്തുകയും വേണം. ഇതിനു താങ്കള്‍ക്കു മലേഷ്യയിലെ മുസ്‌ലിം പണ്ഡിതരെ കൂട്ട് പിടിക്കാവുന്നതാണ്. എന്നിട്ട് മതി താങ്കളുടെ ഈ വിമര്‍ശനങ്ങള്‍.

      ലോകത്തുള്ള അറബി സംസാരിക്കുന്ന സകല ക്രൈസ്തവരുടെയും മലേഷ്യ, ഇന്തോനേഷ്യ, മാള്‍ട്ട തുടങ്ങിയ നാടുകളിലെ ക്രൈസ്തവരുടെയും അതിനെക്കാളുപരി അറബി ബൈബിളിന്റെയും അഭിപ്രായത്തില്‍ താങ്കളുടെ ഈ ലേഖനം തീര്‍ത്തും ദൈവ നിന്ദയാണ്. ഉടന്‍ ലേഖനം തിരുത്തുക. തെറ്റ് സമ്മതിക്കുക.

    • sathyasnehi
      1 February, 2013, 7:43

      താങ്കള്‍ ട്രാന്‍സ്‌ലേഷന്‍ ചെയ്യപ്പെട്ട ബൈബിളിലെ വാക്കിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ സംസാരിക്കുന്നത് എബ്രായ ഭാഷയില്‍ ഉള്ള ബൈബിളിലെ പേരിനെ കുറിച്ചാണ്. താങ്കള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഹിന്ദുക്കളുടെ ശിവനും മുസ്ലീങ്ങളുടെ അല്ലാഹുവും ഒരാളാണെന്ന് ഞാന്‍ ഹിന്ദി ബൈബിള്‍ വെച്ച് തെളിയിക്കാം. ഹിന്ദി ബൈബിളില്‍ ദൈവം എന്നതിന് കൊടുത്തിരിക്കുന്ന വാക്ക് ‘പരമേശ്വര്‍’ എന്നാണ്. ‘പരത്തിന്‍റെ ഈശ്വരന്‍’ എന്ന അര്‍ത്ഥത്തിലാണ് അവര്‍ അത് ഉപയോഗിച്ചത്. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പരമേശ്വര്‍ എന്ന് പറഞ്ഞാല്‍ അത് പരമശിവനാണ്. അതുകൊണ്ട് ‘ഞങ്ങളുടെ പരമേശ്വരനും ക്രിസ്ത്യാനികളുടെ ദൈവവും ഒന്നാണ്’ എന്ന് അവന്‍ പറയുകയാണെങ്കില്‍ ആരെങ്കിലും അത് അംഗീകരിക്കുമോ? മാത്രമല്ല, “അറബി ബൈബിളില്‍ പരമേശ്വരനെ അല്ലാഹു എന്നാണ് വിളിക്കുന്നത്‌ , അതുകൊണ്ട് മുസ്ലീങ്ങളുടെ അല്ലാഹുവും ഞങ്ങളുടെ പരമേശ്വരനും ഒരാള്‍ തന്നെയാണ്” എന്നും അവന്‍ അവകാശപ്പെട്ടാല്‍ താങ്കള്‍ എന്ത് പറയും? അതുകൊണ്ട് ഇക്കാര്യത്തില്‍ തര്‍ജ്ജമ വെച്ചുള്ള വാദത്തിനു പ്രസക്തിയില്ല. അറബി ബൈബിളിന്‍റെ പുതിയ പരിഭാഷകളില്‍ അല്ലാഹു എന്നത് മാറ്റി അല്‍ – ഇലാഹ് (the God) എന്ന് അച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

      എന്തുകൊണ്ടാണ് അറബിക് ബൈബിളില്‍ അല്ലാഹ് എന്ന വാക്ക്‌ ദൈവം എന്നതിന് പകരം ഉപയോഗിക്കപ്പെട്ടത് എന്നുള്ളതിന് ചെറിയ ഒരു വിശദീകരണം ഈ ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക്‌ ലഭിക്കും: http://www.danielpipes.org/comments/121182

      ഈ ലിങ്കില്‍ ചെന്നാല്‍ അതിന്‍റെ റൂട്ട് വേര്‍ഡും മറ്റും ലഭിക്കും: http://www.arabbible.com/t-Allah.aspx

      അല്ലാഹ് എന്ന വാക്ക് ബൈബിളില്‍ ഉള്ളതല്ല എന്നുള്ള കാര്യം മനസ്സിലാക്കുന്നതിന് ഈ ലിങ്ക് സഹായിക്കും: http://www.bible.ca/islam/islam-bible-allah.htm

      ഇനി വിക്കിപ്പീഡിയ എഡിറ്റ്‌ ചെയ്യുന്നതിനെ കുറിച്ച് താങ്കള്‍ പറഞ്ഞ കാര്യം. ഞാന്‍ ആ സാധനത്തില്‍ നിന്ന് ഒരു ലിങ്കും എന്‍റെ ഒരു ലേഖനത്തിനും കൊടുക്കാറില്ല. അതുകൊണ്ടുതന്നെ അത് എഡിറ്റ് ചെയ്യാന്‍ പോകേണ്ട കാര്യം എനിക്കില്ല. ഒരു കാര്യം വിട്ടുപോയി, ഞാന്‍ പറഞ്ഞതല്ല താങ്കള്‍ എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. താങ്കള്‍ പറഞ്ഞത് :

      (ആര്‍ക്കു വേണമെങ്കിലും എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നല്ലേ താങ്കളുടെ വിശ്വാസം?)

      ‘എളുപ്പം’ എന്നൊരു വാക്ക്‌ ഞാന്‍ അതില്‍ ഉപയോഗിച്ചിട്ടില്ല, അത് താങ്കളുടെ മുന്‍വിധിയാണ്. വിക്കി എഡിറ്റ് ചെയ്യാനെടുക്കുന്ന പ്രൊസീജഴ്സ് എങ്ങനെയുള്ളതാണ് എന്ന് എനിക്ക് നല്ലവണ്ണം അറിയാം. കുറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ അത് എഡിറ്റ്‌ ചെയ്യാന്‍ കഴിയൂ. പക്ഷേ വേണമെങ്കില്‍ എനിക്ക് എന്‍റെ കാഴ്ച്ചപ്പാടുകള്‍ക്കനുസൃതമായി അത് എഡിറ്റ് ചെയ്യാം. മറ്റൊരാള്‍ അത് കണ്ടുപിടിച്ചു തിരുത്തി ശരിയാക്കുന്നത് വരെ അങ്ങനെ തന്നെ എന്‍റെ കാഴ്ചപ്പാടുകള്‍ അവിടെ കിടക്കും. അതിനിടയില്‍ അവിടെ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ലഭിക്കുന്നത് എന്‍റെ കാഴ്ച്ചപ്പാടുകള്‍ക്കനുസരണമുള്ള വിവരങ്ങള്‍ ആയിരിക്കും. ഇതാണ് വിക്കിയുടെ പോരായ്മ. അതുകൊണ്ടുതന്നെയാണ് ഞാന്‍ അതിനെ വിശ്വസത്തിലെടുക്കാത്തതും.

    • Thinking Man
      30 January, 2013, 2:24

      വളരെയേറെ ചിന്തിക്കാനുള്ള ലേഖനം. നമ്മുടെ മുസ്‌ലിം സുഹൃത്തുക്കള്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍.

    • New World
      1 February, 2013, 20:02

      1) WIKIPEDIA വിടൂ. മറ്റു വിജ്ഞാന കോശങ്ങള്‍ എടുക്കൂ. അതിലെന്താണ് ‘അല്ലാഹു’ എന്നതിനെ കുറിച്ച് പറയുന്നതെന്ന് നോക്കൂ.
      2) ബ്രിട്ടാനിക്ക എടുത്തു നോക്കിയപ്പോള്‍ കണ്ടത്, മുസ്‌ലിംകളെ പോലെ, അറബ് ക്രൈസ്തവരും ‘അല്ലാഹു’ എന്ന പദം തങ്ങളുടെ ദൈവത്തിന്റെ പേരായി ഉപയോഗിക്കാറുണ്ട് എന്നാണ്.
      3) എല്ലാ ആധികാരിക ENCYCLOPEDIA കളും ഇതുതന്നെയാണ് പറഞ്ഞത്. അല്ലാ എന്നുണ്ടെങ്കില്‍ തെളിയിക്കുക.
      4) ബൈബിളില്‍ അല്ലാഹു എന്ന് ഉപയോഗിച്ചതിനു കാരണം എന്തുമായിക്കോട്ടെ, ഇന്ന് നിലവിലുള്ള അറബി ബൈബിളിലെല്ലാം ദൈവത്തിനു അല്ലാഹു എന്ന് തന്നെയാണ് കൊടുത്തത്. യോഹന്നാന്‍ സുവിശേഷം ഉദ്ധരിച്ചതു ഓര്‍മയുണ്ടാവുമല്ലോ.
      5) ഇന്ന് നിലവിലുള്ള അറബി സംസാരിക്കുന്ന ക്രൈസ്തവര്‍ അല്ലാഹു എന്ന പദമാണ് ദൈവത്തിനു ഉപയോഗിക്കുന്നത്.
      6) ബ്രിട്ടാനിക്ക മറ്റൊന്ന് കൂടി പറയുന്നു, ഹിബ്രു ബൈബിബിളില്‍ (പഴയനിയമം) ദൈവത്തെ കുറിച്ച് പറയാന്‍ ഉപയോഗിച്ച el അല്ലെങ്കില്‍ il എന്ന പദത്തില്‍ നിന്നാവാം, അല്ലാഹു എന്ന പദവും ഉണ്ടായത്. എങ്കില്‍ ഒരു നിലക്കും അല്ലാഹു എന്ന പദത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്നര്‍ത്ഥം.

      ലോകത്തിലെ കോടിക്കണക്കിനു വരുന്ന അറബി സംസാരിക്കുന്ന ക്രൈസ്തവരും, ലോകത്തിലെ എല്ലാ അറബി ബൈബിളുകളും, സകലമാന വിജ്ഞാനകോശങ്ങളും തിരുത്തുന്നതാണോ അതല്ല, ലേഖകന്‍ തിരുത്തുന്നതാണോ, ഏതാണ് എളുപ്പം എന്ന് ഇനി ലേഖകന്‍ തീരുമാനിക്കട്ടെ,

    • sathyasnehi
      3 February, 2013, 16:08

      നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒഴികെ ലോകത്തുള്ള സകല മനുഷ്യരും വിശ്വസിച്ചിരുന്നത് ഭൂമി പരന്നതാണെന്നായിരുന്നു. താങ്കള്‍ പറയുന്ന വിധത്തില്‍ ഭൂരിപക്ഷാഭിപ്രായം ശരിയും ന്യൂനപക്ഷത്തിന്‍റെ അഭിപ്രായം തെറ്റും എന്നാണെങ്കില്‍ അന്ന് ഗലീലിയോ പറഞ്ഞത് തെറ്റും ഭൂരിപക്ഷം വിശ്വസിച്ചിരുന്നത് ശരിയും ആകണമായിരുന്നു. (ഭൂമി പരന്നതാണ് എന്നാണ് ഖുര്‍ആന്‍റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിക വിശ്വാസം എന്നെനിക്കറിയാം. സൗദി അറേബിയയിലെ ഗ്രാന്‍ഡ്‌ മുഫ്തി അതിനെ സംബന്ധിച്ച് ഒരു ഫത്വ പോലും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് മുസ്ലീങ്ങളെ ഉദ്ദേശിച്ചല്ല ഞാന്‍ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞത്, ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചാണ്.) എന്നാല്‍ ഗലീലിയോ എന്ന ഒറ്റയാന്‍റെ അഭിപ്രായമായിരുന്നു ശരിയെന്നു പിന്നീട് തെളിയിക്കപ്പെട്ടു. അന്നത്തെ എല്ലാ വിജ്ഞാനകോശങ്ങളും പണ്ഡിതന്മാരും ഭൂരിപക്ഷാഭിപ്രായത്തോടൊപ്പമായിരുന്നു എന്നോര്‍ക്കണം! എന്നാല്‍ പില്‍ക്കാലത്ത് ആ പണ്ഡിതന്മാര്‍ അഭിപ്രായം മാറ്റുകയും വിജ്ഞാനകോശങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലും വിജ്ഞാനകോശങ്ങള്‍ തിരുത്തിയെഴുതപ്പെടുക തന്നെ ചെയ്യും. അല്ലാഹു എന്നുള്ളത് ബൈബിളിലെ ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് അഥവാ പിശാചു തന്നെയാണ് എന്ന് ക്രൈസ്തവ ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും പിശാചിനെ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല എന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കി വരുന്നുണ്ട് എന്നതൊരു നല്ല കാര്യമാണ്.

      “ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാണെന്ന് വേദക്കാരോട് പറയുവിന്‍ ” എന്നാവശ്യപ്പെടുന്ന അല്ലാഹുവും ” ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” എന്ന് പ്രസ്താവിക്കുന്ന യഹോവയും രണ്ടു വ്യക്തികളാണ്. അല്ലാഹുവാണ് ദൈവം എങ്കില്‍ യഹോവ ദൈവമല്ല, അതല്ല യഹോവയാണ് ദൈവം എന്ന് വരുകില്‍ അല്ലാഹു ദൈവമല്ല, യഹോവയുടെ എതിരാളിയാണ്. രണ്ടും ഒന്നാന്നെന്ന് പറഞ്ഞാല്‍ ബൈബിളും ഖുര്‍ആനും വായിച്ചിട്ടുള്ളവര്‍ അത് സമ്മതിച്ചു തരില്ല.

    • rickywaugh
      28 February, 2013, 18:40

      http://www.youtube.com/watch?v=Lq0FUQhK8HA
      ബൈബിളില്‍ ദൈവത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്നാണ് ദൈവം മോശെയോടു തന്‍റെ നാമം വെളിപ്പെടുത്തിയത്.
      ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” എന്ന് പ്രസ്താവിക്കുന്ന യഹോവയും

      എന്‍റെ അയ്യപ്പോ ആദ്യം ക്രിസ്ത്യന്‍സ് മനസ്സിലാക്ക് …. യേശു അന്ന് ജനങ്ങളോട് പറഞ്ഞ ദൈവത്തിന്റെ പേര് യഹോവ എന്നായിരുന്നു എന്ന് ഏതെങ്കിലും ക്രിസ്ത്യന്സിനു ഉറപ്പുണ്ടോ , ഇന്നും തര്‍ക്കങ്ങള്‍ നടക്കുകയല്ലേ …
      അന്ന് യേശു ജനങ്ങളോട് സംസാരിച്ചിരുന്നത് അരാമിക് ഭാഷയില്‍ ആയിരുന്നില്ലേ , ബൈബിള്‍ എഴുതിയ ഭാഷയില്‍ അല്ലല്ലോ ..
      പിന്നെ യേശു കുരിശില്‍ കിടന്നു നിലവിളിച്ചത് യഹോവ , യഹോവ എന്നാണോ ,,അതോ യഹോവയും പിതാവും പുത്രനും പരിസുദ്ദത്മവും ഒന്നുമല്ലാത്ത അത്യുന്നതനെപ്പോലെ വേറെ ആള്‍ ആണോ അയ്യപ്പ ഈ യേശു പറഞ്ഞ eli യും Eli Eli lema sabachthani (Ηλει Ηλει λεμα σαβαχθανει)

      Main article: Sayings of Jesus on the cross

      Matthew 27:46
      Around the ninth hour, Jesus shouted in a loud voice, saying “Eli Eli lema sabachthani?” which is, “My God, my God, why have you forsaken me?”
      Mark 15:34
      And at the ninth hour, Jesus shouted in a loud voice, “Eloi Eloi lama sabachthani?” which is translated, “My God, my God, for what have you forsaken me?”
      This phrase, shouted by Jesus from the cross, is given to us in these two versions. The Matthean version of the phrase is transliterated in Greek as ηλι ηλι λιμα σαβαχθανει. The Markan version is ελωι ελωι λιμα σαβαχθανει (elōi rather than il-ee and supposedly lama rather than lema).

      Overall, both versions appear to be Aramaic rather than Hebrew because of the verb שבק (šbq) “abandon”, which is originally Aramaic.[8][11] The “pure” Biblical Hebrew counterpart to this word, עזב (`zb) is seen in the first line of Psalm 22, which the saying appears to quote. Thus, Jesus is not quoting the canonical Hebrew version (êlî êlî lâmâ `azabtânî); he may be quoting the version given in an Aramaic Targum (surviving Aramaic Targums do use šbq in their translations of the Psalm 22 [12]).

      The Markan word for “my god”, ελωι, definitely corresponds to the Aramaic form אלהי, elāhî. The Matthean one, ηλι, fits in better with the אלי of the original Hebrew Psalm, as has been pointed out in the literature; however, it may also be Aramaic, because this form is attested abundantly in Aramaic as well.[11][13]

      In the following verse, in both accounts, some who hear Jesus’ cry imagine that he is calling for help from Elijah (Ēlīyā in Aramaic).

      Almost all ancient Greek manuscripts show signs of trying to normalize this text. For instance, the peculiar Codex Bezae renders both versions with ηλι ηλι λαμα ζαφθανι (ēli ēli lama zaphthani). The Alexandrian, Western and Caesarean textual families all reflect harmonization of the texts between Matthew and Mark. Only the Byzantine textual tradition preserves a distinction.

      The Aramaic word form šəbaqtanî is based on the verb šəbaq/šābaq, ‘to allow, to permit, to forgive, and to forsake’, with the perfect tense ending -t (2nd person singular: ‘you’), and the object suffix -anî (1st person singular: ‘me’).

      In Aramaic, it could be אלהי אלהי למא שבקתני.

    • sathyasnehi
      26 September, 2013, 11:59

      എല്ലാ മുസ്ലീങ്ങള്‍ക്കും ഉത്തരം മുട്ടുമ്പോള്‍ എതിരാളിയുടെ അപ്പന് വിളിച്ചു സംസാരിച്ചേ ശീലമുള്ളൂ, rickywaugh
      എന്ന ഈ ചെങ്ങാതിയും ആ സംസ്കാരം തന്നെ പിന്തുടരുന്നു….

    • Afsal La
      29 May, 2014, 15:21

      കൂട്ടത്തി ല്‍ ഒരുവന്‍ എന്ന് വരണമെങ്കില്‍    ഒരു കൂട്ടം ഉണ്ടാവണം …അല്ലെ ..എങ്കിലല്ലേ കൂട്ടത്തില്‍ ഒരുവന്‍ എന്ന് പറയാനാകൂ …..ഏതാണാ കൂട്ടം ?

      ഇവിടെ ദൈവം ഒന്നെയുള്ളൂവന്നും , അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും പറയുന്നു .എങ്കില്‍ അവനെങ്ങനെ കൂട്ടത്തില്‍ ഒരാളാകും ???

      നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.(2:163) 

      പിന്നെ ,
      പഴയ നിയമം പ്രകാരം ദൈവം ബുഹു – അല്ല . ഏകാന് ആണ് . പിതാവും പുത്രനും ഒന്നും പഴയ നിയമതിലില്ല . പുതിയ നിയമത്തിലും പിതാവായ ദൈവത്തിനു പുറമേ ദൈവമായി മറ്റാരും ഇല്ല . നിങ്ങളുടെ അവകാശ വാദങ്ങള്‍ ജൂതാരോ ..മുസ്ലിങ്ങലോ അംഗീകരിക്കില്ല ..സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തികളിലും ഏകനായ ..ദൈവത്തെയാണ് ആവര്‍ ഇരുവരും ആരാധിക്കുന്നത് . 

    • sathyasnehi
      2 June, 2014, 17:48

      ഏതാണാ കൂട്ടം എന്ന് അറിയണമെങ്കില്‍ അന്നത്തെ കഅബയില്‍ ഉണ്ടായിരുന്ന വിഗ്രഹങ്ങളെ കുറിച്ചറിയണം. അന്ന് അറേബ്യന്‍ ദേവീദേവന്മാരുടെ 360 വിഗ്രഹങ്ങള്‍ കഅബയ്ക്കകത്ത് ഉണ്ടായിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ‘അള്ളാഹു അഹദ്’ എന്നാല്‍ “അള്ളാഹു (360 പേരില്‍) ഒരുവന്‍ ആകുന്നു” എന്നാണ് മുഹമ്മദ്‌ പറഞ്ഞതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അഹദ് എന്ന പദം കൂട്ടത്തില്‍ ഒരുവനെ സൂചിപ്പിക്കാനായിട്ടാണ് അതുവരെയുള്ള അറബി ഭാഷയില്‍ ഉപയോഗിച്ചിട്ടുള്ളതും ഖുര്‍ആനിലും ഉപയോഗിച്ചിട്ടുള്ളതും. ചില ഉദാഹരണങ്ങള്‍ നല്‍കാം:

      “തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ്‌ അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം” (2:285)

      “അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍”-കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടതു പോലുള്ളത്‌ (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട്‌ ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത്‌ എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു” (3:73)

      “അവരാരെങ്കിലും”-കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട(ദിവ്യസന്ദേശം)തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു” (3:84)

      “അവരില്‍ ആര്‍ക്കിടയിലും” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത്‌ സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല” (3:91)

      “അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “ദുര്‍വൃത്തികള്‍ ചെയ്തു കൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം ആസന്നമാവുകയും ചെയ്‌താല്‍ ഞാനിതാ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു എന്ന് പറയുന്നവര്‍ക്കും സത്യ നിഷേധികളായിക്കൊണ്ട് മരണപ്പെടുന്നവര്‍ക്കും തൌബയില്ല. ഇക്കൂട്ടര്‍ക്ക്‌ വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കി വെച്ചിരിക്കുന്നത്” (4:18)

      “അവരില്‍ ഒരാള്‍ക്ക്”- കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത്‌ മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക്‌ നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന്‌ യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്‌. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത്‌ മേടിക്കുകയോ?” (4:20)

      “അവരില്‍ ഒരുവള്‍ക്ക്” -കൂട്ടത്തില്‍ ഒരുവളെ കാണിക്കുന്നു.

      “സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മല മൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു” (4:43)

      “നിങ്ങളിലൊരാള്‍” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക്‌ അല്ലാഹു നല്‍കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:152)

      ‘അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ” -കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      “സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (5:6)

      “നിങ്ങളിലൊരാള്‍”- കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

      ഇനിയും ധാരാളം ഉണ്ട്. റെഫറന്‍സ്‌ മാത്രം നല്‍കുന്നു, പരിശോധിച്ച് നോക്കിക്കോളൂ: 5:106, 5:115; 6:61; 7:80; 8:7; 9:4, 6, 52, 84, 127; 11:81; 12:36, 41,78; 15:65; 16:58, 76; 17:23; 18:19, 19, 22, 26, 32, 38, 42, 47,49, 110; 19:26, 98; 23:99; 24:6,21, 28; 28:25, 26, 27; 29:28; 33:32.39, 40; 35:41, 42; 38:35; 43:17; 49:9, 12; 59:11; 63:10; 69:47; 72:2,7,18,20,22, 26; 74:35; 89:25,26; 90:5,7; 92:19; 112:1,4 തുടങ്ങിയവ അവയില്‍ ചിലതാണ്.

      പിതാവും പുത്രനും പഴയ നിയമത്തിലില്ല എന്ന് താങ്കള്‍ പറഞ്ഞത് പഴയ നിയമത്തിലുള്ള താങ്കളുടെ അജ്ഞത മൂലമാണ്. പഴയ നിയമത്തില്‍ ദൈവത്തിനെ ‘പിതാവ്‌’ എന്ന് വളരെ വ്യക്തമായിത്തന്നെ വിളിക്കുന്നുണ്ട്:

      “നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)

      ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.

      “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)

      “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)

      ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.

      ഇനി പുത്രന്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത് നോക്കാം:

      “സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്‍റെ മകന്‍റെ പേര്‍ എന്തു? നിനക്കറിയാമോ?” (സദൃശ്യവാക്യങ്ങള്‍.30:4)

      സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്തത് താന്‍ മാത്രമാണെന്ന് യേശുക്രിസ്തു വളരെ വ്യക്തമായി യോഹന്നാന്‍.3:13-ല്‍ പറഞ്ഞിട്ടുണ്ട്.

      ഇപ്പോള്‍ മനസ്സിലായല്ലോ പഴയ നിയമത്തിലും പിതാവും പുത്രനും ഉണ്ടായിരുന്നു എന്നുള്ള കാര്യം…

    • Jinu
      10 November, 2017, 15:57

      ബൈബിളിലെ യഹോവയായ ദൈവം അല്ല ഖുറാനിലെ അള്ളാഹു.
      ബൈബിളിലെ യേശുക്രിസ്തു അല്ല ഖുറാനിലെ ഊശാനബി.

      ഖുറാനും 2000 വർഷങ്ങൾക്കു മുമ്പെ Allah എന്ന വാക്ക് ഹീബ്രു പഴയനിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം OAK TREE എന്നാണ്. ആ കാലത്ത് വിഗ്രഹാരാധികളായ യഹൂദന്മാർ OAK TREE യ്ക്കു കീഴിൽ വ്യാജദൈവത്തെ/ സാത്താനെ ആരാധിച്ചിരുന്നു. തുടർന്ന് അവർ സാത്താനെ വിളിച്ചിരുന്ന പേര് OAK TREE യ്ക്കു കിട്ടി.
      Allah = OAK TREE
      http://biblehub.com/hebrew/427.htm
      https://www.blueletterbible.org/lang/lexicon/lexicon.cfm?t=kjv&strongs=h427
      Alah = CURSE or OATH
      http://biblehub.com/hebrew/423.htm
      https://www.blueletterbible.org/lang/lexicon/lexicon.cfm?t=kjv&strongs=h423
      Hosea 4:13 They offer sacrifices on the mountaintops, And burn incense on the hills, under OAKS, poplars, and terebinths, Because their shade is good. Therefore your daughters commit harlotry, And your brides commit adultery
      Ezekiel 6:13 Then shall ye know that I am YHWH, when their slain men shall be among their idols round about their altars, upon every high hill, in all the tops of the mountains, and under every green tree, and under every thick OAK, the place where they did offer sweet savour to all their idols.

    Leave a Comment