About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-4)

    സ്വന്തം വാക്കുകള്‍ മാത്രമല്ല, ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ വാക്കുകളും കല്‍പനകളും മുഹമ്മദ്‌ ലഘിച്ചിരുന്നു എന്നതാണ് വാസ്തവം. അപ്രകാരമുള്ള ഒരു ‘കല്പനാലംഘനം’ നമുക്ക്‌ ഈ ഭാഗത്ത്‌ പരിശോധിക്കാം:

     

    സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാഃ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു:

     

    “നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. (ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത്‌ വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.”

     

    ഇദ്ദഃയെക്കുറിച്ച് അമാനി മൌലവിയുടെ തഫ്സീറില്‍ പറയുന്നത് ഇങ്ങനെയാണ്:

     

    “ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഇദ്ദ നാല് മാസവും പത്ത് ദിവസവുമാണെന്നുള്ളതില്‍ സ്ത്രീകളുടെ വലുപ്പച്ചെറുപ്പമോ, സംയോഗം നടന്നിട്ടുണ്ടോ ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നാണ് ആയത്തില്‍ നിന്ന് വരുന്നത്.  വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടുതാനും. എന്നാല്‍ ഈ വിധിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒഴിവാണെന്നും, അവരുടെ ഇദ്ദ പ്രസവിക്കുന്നത് വരെ മാത്രമാണെന്നും സൂ.ത്വലാഖ് 4-ം വചനത്തില്‍ നിന്നും വ്യക്തമാണ്. സഅദുബ്നുഖൌലഃ (റ) മരണമടയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുബൈഇയ്യഃ ഗര്‍ഭിണി ആയിരുന്നുവെന്നും അധികം താമസിയാതെ അവര്‍ പ്രസവിക്കുകയും അതോടെ അവരുടെ ഇദ്ദ അവസാനിച്ചതായും നബി (സ) വിധി കൊടുക്കുകയും ചെയ്തുവെന്നും ബുഖാരിയും, മുസ്ലീമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ മോചനത്തിനും, ഭര്‍ത്താവിന്‍റെ മരണത്തിനും ശേഷം സ്ത്രീകള്‍ ഇദ്ദ ആചരിക്കുവാന്‍ നിയമിച്ചതില്‍ അടങ്ങിയ ഒരു പ്രധാന ഉദ്ദേശ്യം അവര്‍ക്ക്‌ ഗര്‍ഭമുണ്ടോ എന്നറിയുകയാണ്. അതാകട്ടെ, സാധാരണ ഗതിയില്‍ മൂന്നു നാല് മാസം കൊണ്ട് അറിയപ്പെടുകയും ചെയ്യും. എന്നിരിക്കെ, നാല് മാസവും പത്ത് ദിവസവുമെന്ന് ഇവിടെ ഇദ്ദ കാലം കൃത്യമായി നിയമിച്ചതിന്‍റെ രഹസ്യം എന്താണെന്ന് നമുക്ക്‌ അറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം എന്ന് മാത്രമേ നമുക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെ, നമസ്കാരത്തിന്‍റെ എണ്ണം, സക്കാത്തിന്‍റെ തോത്, ചില ദിക്കറകളുടെ എണ്ണം എന്നിങ്ങനെ പലതിന്‍റെയും നിര്‍ണ്ണയത്തിലടങ്ങിയ യുക്തി രഹസ്യം നമുക്കറിഞ്ഞുകൂടാത്തതായുണ്ട്. ചിലതില്‍ ചില തത്വങ്ങള്‍ അടങ്ങിയതായി ഊഹിക്കുവാന്‍ നമുക്ക്‌ കഴിയും എന്നല്ലാതെ വസ്തുനിഷ്ഠമായി അവയെപ്പറ്റി തീരുമാനിക്കാന്‍ നമുക്ക്‌ സാധ്യമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്ക് (‘തഅബൂദി’-അഥവാ ‘ആരാധനാപരമായ കാര്യം’) എന്ന് പറയപ്പെടുന്നു. ഈ ഇദ്ദയോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അടുത്ത വചനത്തില്‍ അല്ലാഹു തുറന്നു പറയുന്നു:-

     

    നിയമം കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദയാകുന്നു. ഭര്‍ത്താക്കളുടെ മരണത്തെത്തുടര്‍ന്ന് ഇദ്ദയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിത കാലം അവസാനിക്കും മുമ്പായി അവരോട് വിവാഹാഭ്യര്‍ഥന നടത്തുകയോ വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ല വാഗ്ദാനങ്ങള്‍ നടത്തുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ വല്ല സൂചനാ വാക്കും പറയുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് മനസ്സില്‍ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തില്‍, മടക്കിയെടുക്കുവാന്‍ സാധ്യമല്ലാത്ത നിലയ്ക്കുള്ള വിവാഹമോചനത്തെ തുടര്‍ന്ന് ഇദ്ദ ആചരിക്കുന്നവരും, ഭര്‍ത്താവിന്‍റെ മരണശേഷം ഇദ്ദയിലിരിക്കുന്നവരും ഒരുപോലെയാകുന്നു. എന്നാല്‍ മടക്കിയെടുക്കുവാന്‍ സാധ്യതയുള്ള വിവാഹമോചനത്തിന്‍റെ ഇദ്ദയിലിരിക്കുന്ന സ്ത്രീകളോട് മേല്‍ പറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം, അവളെ മടക്കിയെടുക്കുവാന്‍ അവളുടെ ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളത് കൊണ്ട് അവകാശത്തിന് നേരെയുള്ള ഒരു കയ്യേറ്റമായിരിക്കും അത്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ ലംഘിക്കാതെ കാത്തു സൂക്ഷിക്കുന്നത് സംബന്ധിച്ച താക്കീതുകളാണ് ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം.378, 379)

     

    മൌദൂദി ഇദ്ദഃയെക്കുറിച്ച് തന്‍റെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

     

    “ഭര്‍ത്താവ്‌ മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ‘ഇദ്ദ’ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍, ഗര്‍ഭിണി ഇതില്‍ നിന്നും ഒഴിവാകുന്നു. ഭര്‍ത്താവ്‌ മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നത് വരെയാണ്. പ്രസവം ഭര്‍ത്താവ്‌ മരിച്ച ഉടനെ സംഭവിക്കട്ടെ, പല മാസങ്ങള്‍ക്ക് ശേഷമായിക്കൊള്ളട്ടെ.

     

    ‘സ്വയം വിലക്കി നിര്‍ത്തേണ്ടതാകുന്നു’ എന്നതുകൊണ്ടുള്ള വിവക്ഷ, അക്കാലത്ത് മറ്റൊരു വിവാഹ ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്ന് മാത്രമല്ല, അഴകും മോടിയും കൂട്ടുന്ന സകലതില്‍ നിന്നും വിരമിച്ചു നില്‍ക്കുക എന്ന് കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണ്ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം, സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസന ദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതുമെല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബി വചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീക്ക് അക്കാലത്ത് വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഉമര്‍, ഉസ്മാന്‍, ഇബ്നു ഉമര്‍, സൈദുബ്നു സാബിത്ത്, ഇബ്നു മസൂദ്‌, ഉമ്മുസല്‍മ, സയീദുബ്നു മുസ്വൈയ്യബ്, ഇബ്രാഹീം നഖ്‌ഇ, മുഹമ്മദുബ്നു സീരീം (റ), എന്നിവരും നാല് ഇമാമുകളും അഭിപ്രായപ്പെടുന്നത് സ്ത്രീ ഇദ്ദ കാലത്ത് ഭര്‍ത്താവ്‌ മരിച്ച വീട്ടില്‍ തന്നെ താമസിക്കണമെന്നും പകല്‍ സമയത്ത് എന്തെങ്കിലും ആവശ്യത്തിന് അവള്‍ക്ക് പുറത്തു പോകാമെങ്കിലും താമസം അതേ വീട്ടില്‍ തന്നെയായിരിക്കണം എന്നുമാണ്. എന്നാല്‍ ആഇശ, ഇബ്നു അബ്ബാസ്‌, അലി, ജാബിര്‍ ഇബ്നു അബ്ദില്ലാ, അതാഅ്, തഊസ്, ഹസന്‍ ബസരി, ഉമറുബ്നു അബ്ദില്‍ അസീസ്‌ (റ) എന്നിവരും എല്ലാ സാഹിരികളും പറയുന്നത് സ്ത്രീക്ക് ഇദ്ദ കാലം എവിടെ വേണമെങ്കിലും കഴിച്ചു കൂട്ടാം എന്നും അക്കാലത്തവള്‍ക്ക് യാത്ര പോലും ചെയ്യാമെന്നുമാണ്. (അബുല്‍ അഅലാ മൌദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 1, പുറം 160-162)

     

    എന്നാല്‍ മുഹമ്മദ്‌ ഈ കല്പനയെ ലംഘിച്ചത്‌ എങ്ങനെയാണ് എന്നറിയാണോ? ഇതാ ഹദീസ്‌ നോക്കിക്കോളൂ:

     

    അനസ്‌ നിവേദനം: റസൂല്‍ ഖൈബര്‍ യുദ്ധം നടത്തിയ അവസരത്തില്‍ ഖൈബറിനടുത്തു വെച്ച് ഇരുട്ടുള്ള സമയത്ത് പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ശേഷം നബി വാഹനം കയറി. അബൂത്വല്‍ഹയും വാഹനം കയറി. അബൂത്വല്‍ഹയുടെ വാഹനത്തിനു പിന്നില്‍ ഞാനും കയറി. എന്നിട്ട് നബി ഖൈബറിലെ ചില വഴികളിലൂടെ വാഹനത്തെ ഓടിച്ചു. അപ്പോള്‍ എന്‍റെ കാല്‍മുട്ട് നബിയുടെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.  അതുകാരണം നബിയുടെ തുടയുടെ വെളുപ്പ്‌ എനിക്ക് കാണാവുന്ന നിലയില്‍ തുടയില്‍ നിന്നും വസ്ത്രം നീങ്ങിയിരുന്നു.

     

    അങ്ങനെ ആ ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടന്ന് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു ഏറ്റവും മഹാന്‍ തന്നെ. ഖൈബര്‍ (ശത്രുക്കള്‍ക്ക്) നഷ്ടമായി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു ജനതയുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ.’ ഇപ്രകാരം മൂന്നു പ്രാവശ്യം പറഞ്ഞു. ജനങ്ങള്‍ അവരുടെ ജോലികളിലേക്ക് പുറപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഇതാ മുഹമ്മദ്‌ (വന്നിരിക്കുന്നു).’  (നിവേദകരായ) അബ്ദുല്‍ അസീസും കൂട്ടുകാരും പറഞ്ഞു: ‘മുഹമ്മദും സൈന്യങ്ങളും’ എന്ന്.

     

    അത് (ഖൈബര്‍) ശക്തിയിലൂടെ ഞങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു. തടവുകാര്‍ ഒരുമിച്ചു കൂട്ടപ്പെട്ടു. അപ്പോള്‍ ദിഹിയത്ത് (എന്ന ആള്‍) വന്നു നബിയോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, തടവുകാരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ എനിക്ക് തരൂ.’ നബി പറഞ്ഞു: നീ പോയി ഒരാളെ എടുക്കുക. അയാള്‍ ഹുയയിന്‍റെ മകള്‍ സ്വഫിയയെ സ്വീകരിച്ചു. അപ്പോള്‍ വേറെ ഒരാള്‍ നബിയുടെ അടുത്തു വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഖുറയ്സാ-നദീര്‍ ഗോത്ര നേതാവായ ഹുയയിന്‍റെ മകളെ അയാള്‍ക്ക് നല്‍കുകയോ?! അവള്‍ താങ്കള്‍ക്കല്ലാതെ യോജിക്കുകയില്ല.’ നബി അയാളോട് അവളെയും കൊണ്ട് വരാന്‍ കല്‍പിച്ചു. അയാള്‍ അവളെയും കൊണ്ട് വന്നു. നബി അവളെ കണ്ടപ്പോള്‍ പറഞ്ഞു: ‘യുദ്ധത്തടവുകാരില്‍ നിന്നും നീ മറ്റൊരു സ്ത്രീയെ എടുക്കുക.’ ശേഷം നബി അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

     

    സാബിത് അനസിനോട് ചോദിച്ചു: ‘അബു ഹംസേ, എത്രയാണ് നബി അവള്‍ക്കു മഹ്റ് കൊടുത്തത്?’ അദ്ദേഹം പറഞ്ഞു: ‘അവളുടെ ശരീരം തന്നെ. അതായത് നബി അവളെ സ്വതന്ത്രയാക്കിയ ശേഷമാണ് വിവാഹം കഴിച്ചത്. അങ്ങനെ യാത്രാ മദ്ധ്യേ വഴിയില്‍ അവളെ നബിക്ക് വേണ്ടി ചമയിക്കുകയും, രാത്രി നബിയുടെ അടുത്തേക്ക്‌ അവളെ ആനയിപ്പിക്കുകയും ചെയ്തു. അങ്ങനെ നബി മണവാളനായി (മധുവിധു ആഘോഷിച്ചു). എന്നിട്ട് നബി ഒരു തോല്‍വിരിപ്പ് വിരിച്ചുകൊണ്ട് പറഞ്ഞു: ‘ആരുടെയെങ്കിലും പക്കല്‍ ഭക്ഷണ സാധനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവരിക. (എന്നിട്ട് ഇതില്‍ ഇടുക).’ അപ്പോള്‍ ഒരാള്‍ പാല്‍ക്കട്ടി കൊണ്ട് വന്നു. വേറെ ഒരാള്‍ നെയ്യും കൊണ്ടുവന്നു. അത് കൂട്ടിക്കലര്‍ത്തി അവര്‍ ഭക്ഷിക്കുകയും ചെയ്തു. അതായിരുന്നു നബിയുടെ വിവാഹസദ്യ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365).

     

    ഒരു അംഗീകൃത ഇസ്ലാമിക്‌ വെബ്സൈറ്റില്‍ ഇബ്നു ഹിശാമിന്‍റെ സീറയില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് കാണുക:

     

    Safiyah was born in Medinah. She belonged to the Jewish tribe of Banu ‘I-Nadir. When this tribe was expelled from Medinah in the year 4 A.H, Huyaiy was one of those who settled in the fertile colony of Khaibar together with Kinana ibn al-Rabi’ to whom Safiyah was married a little before the Muslims attacked Khaibar. She was then seventeen. She had formerly been the wife of Sallam ibn Mishkam, who divorced her.

     

    On miles from Khaibar. Here the Prophet married Safiyah. She was groomed and made-up for the Prophet by Umm Sulaim, the mother of Anas ibn Malik. They spent the night there. Abu Ayyub al-Ansari guarded the tent of the Prophet the whole night. When, in the early dawn, the Prophet saw Abu Ayyub strolling up and down, he asked him what he meant by this sentry-go; he replied: “I was afraid for you with this young lady. You had killed her father, her husband and many of her relatives, and till recently she was an unbeliever. I was really afraid for you on her account”. The Prophet prayed for Abu Ayyub al-Ansari (Ibn Hisham, p. 766)

     

    Safiyah had requested the Prophet to wait till he had gone a stage away from Khaibar. “Why?” asked the Prophet. “I was afraid for you on account of the Jews who still happened to be near at Khaibar!” (ലിങ്ക്: http://www.pbuh.us/prophetMuhammad.php?f=Re_Wives )

     

    [വാളിന്‍റെ കാവലില്‍ ആദ്യരാത്രി ആഘോഷിക്കുന്നതിനെ മുസ്ലീം ചരിത്രകാരന്മാര്‍ ‘മധുവിധു ആഘോഷിക്കുക’ എന്നൊക്കെ രേഖപ്പെടുത്തി വെച്ചാലും ഞങ്ങള്‍ നാടന്‍ ഭാഷയില്‍ അതിനെ ‘ബലാത്സംഗം’ എന്നാണു വിളിക്കുക.]

     

    ഇനി സ്വഫിയയുടെ ഭര്‍ത്താവിനെ എങ്ങനെയാണ് കൊന്നത് എന്നും സീറകളില്‍ കാണാം. മുഹമ്മദിന്‍റെ ആദ്യജീവചരിത്രമായ ‘സീറാ റസൂല്‍ അള്ളാ’യില്‍ (ആദ്യ ഹദീസു സമാഹരണമായ സ്വഹീഹ് അല്‍-ബുഖാരി പുസ്തക രൂപത്തില്‍ ശേഖരിക്കപ്പെടുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ) ഇബ്നു ഇഷാഖ്‌ നല്‍കുന്ന വിവരണം നോക്കുക:

     

    “The Messenger of God had Kinana b. al-Rabi‘ brought to him; he was in charge of the Banu al-Nadir treasury. When asked about it, Kinana denied knowledge of its whereabouts. Then there was brought to the Messenger of God a Jew who said, ‘I saw Kinana circle around the treasure early every morning.’ The Messenger of God then said to Kinana, ‘Do you realize that I’ll kill you if we find it with you?’ ‘Yes,’ he replied. Then the Messenger of God ordered that their treasure be dug up and some of it was brought out. And so the Messenger of God ordered al-Zubayr b. al-‘Awam to go to him, saying, ‘Torture him until you root out what he has.’ Al-Zubayr then repeatedly struck fire on his chest until he was close to death. Finally, the Messenger of God pushed him over to Muhammad b. Maslama, who cut off his head in revenge for the loss of his brother, Mahmud b. Maslama.” (The Life of the Prophet Muhammad, translated by professor Trevor Le Gassick, reviewed by Dr. Muneer Fareed [published by Garnet Publishing Limited: First Edition, reprinted 2005], Volume III, p. 268)

     

    നമുക്ക്‌ പോസ്റ്റിലെ വിഷയത്തിലേക്ക് മടങ്ങി വരാം. ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ മലക്ക്‌ വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. പെണ്ണിന്‍റെ കാര്യം വന്നാല്‍ മുഹമ്മദ്‌ അല്ലാഹുവിനെയും വില വച്ചിരുന്നില്ല എന്നൊരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? (തുടരും…)

    One Comment on “മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-4)”

    • civi
      17 March, 2017, 20:47

      what a cruel man

    Leave a Comment