About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനോ മുഴുലോകത്തിന്‍റേയും പ്രവാചകനോ?

    ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്.  അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:

    1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)

    എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.

    2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

    ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…

    3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)

    ‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.

    4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)

    മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ )  അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?

    5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).

    മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!

    6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)

    (സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)

    ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!

    7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).

    ഈ ആയത്തില്‍നിന്നും സ്ഫടികസമാനം തെളിയുന്ന കാര്യമാണ് ഖുര്‍ആന്‍ അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന്. അറബികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് അത് അറബി ഭാഷയില്‍ കൊടുത്തത്. ഉദാഹരണത്തിന്, ഞാന്‍ മലയാളത്തില്‍ ഒരു പുസ്തകം എഴുതിയിട്ട് മലയാളം അറിയാത്ത തെലുങ്കരോട് പോയി പറയുകയാണ്‌, “നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് ഞാന്‍ ഇത് മലയാളത്തില്‍ എഴുതിയത്’ എന്ന്. ഇത് കേള്‍ക്കുന്ന ഒരാള്‍ എന്നെപ്പറ്റി എന്ത് പറയും? എനിക്ക് വട്ടാണെന്നല്ലേ പറയൂ. എന്നാല്‍ ഞാന്‍ മലയാളത്തില്‍ പുസ്തകം എഴുതിയതിനു ശേഷം ആ പ്രസ്താവന മലയാളികളോടാണ് ചെയ്യുന്നതെങ്കിലോ? അത് യുക്തിഭദ്രമായിരിക്കും. അങ്ങനെയൊരു പ്രസ്താവന നടത്തിയതിനു ഒരാളും എന്നെ പരിഹസിക്കുകയില്ല.

    ഇനി ഹദീസില്‍ നിന്നുള്ള തെളിവും കൂടി നോക്കാം:

    “സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ‘അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍’ എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്. മുഴുലോകത്തിനും വേണ്ടിയുള്ള സന്ദേശമായിരുന്നെങ്കില്‍ അതുമായി ശത്രുരാജ്യത്തേക്ക് പോകരുതെന്ന് വിലക്കിയതെന്തിനു? യേശുക്രിസ്തുവിന്‍റെ സുവിശേഷം മുഴുലോകത്തിനും വേണ്ടിയുള്ളതായതുകൊണ്ടാണ് ലോകത്തിന്‍റെ അറ്റത്തോളം പോയി സകല സൃഷ്ടികളോടും ആ സന്ദേശം അറിയിക്കാന്‍ അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് കല്പിച്ചത്. അതുകൊണ്ടാണ് ഇന്ന് 2500-ലധികം ഭാഷകളില്‍ ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്ത ഭാഷയില്‍ വായിച്ചു ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി!!!

    ഇത്രയൊക്കെ തെളിവ് ഉണ്ടായാലും അവര്‍ പറയും, മുഹമ്മദ്‌ മുഴുലോകത്തിന്‍റേയും പ്രവാചകനാണ് എന്ന്.

    5 Comments on “മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനോ മുഴുലോകത്തിന്‍റേയും പ്രവാചകനോ?”

    • sajan_jcb
      4 October, 2012, 8:42

      യേശു ലോകര്‍ക്ക്‌ മാതൃകയാണ് എന്ന സൂക്തങ്ങളും കൊടുക്കാമായിരുന്നു. 19:21

      നബിയും ലോകര്‍ക്ക്‌ മുഴുവന്‍ ആണെന്നുള്ള സൂക്തങ്ങളും ഉണ്ട്. 14:1, 7:158

      നബിക്ക് സന്ദര്‍ഭത്തില്‍ തോന്നിയത് പറഞ്ഞു എന്ന് വ്യക്തം.

    • 22 December, 2012, 3:34

      Very informative and it has to be shared with Muslim scholars. We pray for Ayyappan.

    • Shiju Thomas
      26 January, 2013, 4:31

      very good

    • Asharaf
      3 April, 2013, 10:38

      Suhruthukkale, nammal parasparam connected aanennulla kaaryam aadhyam manassilaakiyaale oru kaaryam informative aakukayullooo. Muhammed (S) minte kaalathulla swantham samoohathilulla aalukalode samsarikumbozhaannu Quran aa prayogangal upayogikkunnadhu. Adhum valare churukam sthalangalilum. Quranil kooduthalum parayunnadhu, allayo manushyare, allayo Adaminte makkale, ennaaanu.

    • lino
      31 May, 2015, 21:24

      God bless you brother. . very informative… all articles are very informative… thanks

    Leave a Comment