About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

    ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഈ ആരോപണമെങ്കിലും ബൈബിളിനെതിരെ ഉന്നയിക്കുമായിരുന്നില്ല.

    ബൈബിള്‍ വെളിപ്പെടുത്തുന്ന സത്യദൈവവും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും ഒരാളാണെന്ന് രക്ഷിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുകയില്ല. അതുകൊണ്ടുതന്നെ, ഖുര്‍ആന്‍ ദൈവവചനമല്ലെന്നും അല്ലാഹു ദൈവമല്ലെന്നും വാദിക്കുന്നതിന് അവനു തടസ്സങ്ങളില്ല. എന്നാല്‍ അതല്ല ഒരു മുസ്ലീമിന്‍റെ അവസ്ഥ. അല്ലാഹു പറയുന്നത് “താന്‍ തന്നെയാണ് മൂസയേയും ഈസയേയും അയച്ച ദൈവം” എന്നാണ് (സൂറാ.3:3,4).  അപ്പോള്‍ ബൈബിളിലെ ദൈവത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന ഒരു മുസ്ലീം അവന്‍റെ മതഗ്രന്ഥം പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കുന്നത് “നിങ്ങളുടെ ദൈവവും ഞങ്ങളുടെ ദൈവവും” (സൂറാ. 29:46) ഒന്നാണെന്ന് പറയുന്ന അല്ലാഹുവിനു നേരെ തന്നെയാണ്. അന്ധമായ ബൈബിള്‍ വിരോധത്തില്‍ കടുത്തു പോയ മനസ്സുമായി ജീവിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് ഈ ബോധം ഇപ്പോഴും ഉണ്ടായിട്ടില്ല.

    ഇനി ബൈബിളിലെ യുദ്ധങ്ങളുടെ കാര്യത്തിലാണെങ്കിലോ ഒരു ആയത്ത് മാത്രം മതി മുസ്ലീങ്ങള്‍ക്ക് ബൈബിളിനെതിരെ തിരിയുവാന്‍ ധാര്‍മ്മിക യോഗ്യത ഇല്ല എന്ന് മനസ്സിലാക്കുവാന്‍. ഇതാണ് ആ ആയത്ത്:
    “എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്ര ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും” (സൂറാ.5:21).

    ഇസ്രായേല്‍ മക്കളോട് കനാന്‍ നാട്ടില്‍ പ്രവേശിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്ന ആയത്താണിത്. (ഇതിനു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ ഉള്ള അടിക്കുറിപ്പ് നോക്കുക: “അല്ലാഹു ഒരു വിഭാഗത്തെ ഒരിടത്ത് അധിവസിപ്പിക്കുമെന്നു പറഞ്ഞാല്‍ അവിടെയുള്ളവരെയൊക്കെ കുടിയൊഴിപ്പിച്ചു സ്ഥലം കാലിയാക്കി ഏല്‍പ്പിച്ചു കൊടുക്കുമെന്നല്ല അതിന്‍റെ അര്‍ത്ഥം. അച്ചടക്കത്തോടും ധീരതയോടും കൂടി മുന്നേറുകയും, എതിര്‍പ്പുകളെ അതിജയിക്കുകയും ചെയ്തുകൊണ്ട് അവിടെ അധിനിവേശം നടത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അതാണ്‌ അല്ലാഹുവിന്‍റെ നടപടി ക്രമം.) ഖുര്‍ആന്‍ അനുസരിച്ച് അല്ലാഹുവാണ് അവരോടു അധിനിവേശം നടത്തുവാന്‍ കല്പിച്ചിരിക്കുന്നത്!!! അല്ലാഹു പറഞ്ഞത് അനുസരിച്ച് ഇസ്രായേല്‍ ജനം അധിനിവേശം ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു മുസ്ലീമിന് തോന്നുന്നുണ്ടെങ്കില്‍ യിസ്രായേല്‍ ജനത്തെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ്‌ ഒരു മുസ്ലീം ചോദ്യം ചെയ്യേണ്ടത് ഇങ്ങനെയൊരു കല്പന ഞാനാണ് കൊടുത്തത് എന്ന് ഖുര്‍ആനില്‍ അവകാശപ്പെടുന്ന അല്ലാഹുവിനെയല്ലേ? അത് ചെയ്യാതെ ബൈബിളിനും യിസ്രായേലിനും ക്രിസ്ത്യാനികള്‍ക്കും നേരെ ചാടിപ്പുറപ്പെടുന്നത്  എന്തിനാണ്?

    ഇത്രയും പറഞ്ഞത് ഇസ്രായേല്‍ യുദ്ധം ചെയ്തു എന്ന് പറഞ്ഞു ബൈബിളിനു നേരെ ആരോപണം ഉന്നയിക്കുവാന്‍ ഒരു യുക്തിവാദിക്കുള്ള അര്‍ഹത ഒരു മുസ്ലീമിനില്ല എന്ന് കാണിക്കാനാണ്. പ്രത്യേകിച്ചും അല്ലാഹുവിന്‍റെ യുദ്ധനിയമങ്ങളെ പറ്റി പഠിക്കുമ്പോള്‍ നമുക്കത് ശരിക്കും ബോധ്യമാകുകയും ചെയ്യും. ഇനി നമുക്ക് യുക്തിവാദികള്‍ ബൈബിളിനെതിരെ ഉന്നയിക്കുന്ന ആരോപണം ബൈബിളിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനത്തില്‍  ഒന്ന് പരിശോധിച്ച് നോക്കാം:

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം സ്നേഹമാകുന്നു. അവന്‍ പരമ കാരുണികനാകുന്നു. അപ്പോള്‍ത്തന്നെ അവന്‍ നീതിമാനുമാകുന്നു! അവന്‍ കാരുണ്യവാനും നീതിമാനും ആകുന്നു എന്നുള്ളത് കേവലം വാക്കുകള്‍ കൊണ്ട് മാത്രം പറയുന്ന കാര്യമല്ല, പഴയ-പുതിയ നിയമത്തില്‍ ഉടനീളം പരിശോധിച്ച് നോക്കുക. അവന്‍റെ പ്രവൃത്തികളില്‍ നിന്ന് നമുക്ക് വെളിപ്പെടുന്ന അവന്‍റെ സ്വഭാവസവിശേഷതയാണ് അവന്‍ കാരുണ്യവാന്‍ ആകുന്നു അവന്‍ നീതിമാന്‍ ആകുന്നു എന്നുള്ളത്. പലര്‍ക്കും ഉള്ള ഒരു ധാരണയാണ് പഴയ നിയമത്തിലെ യഹോവ യുദ്ധം ചെയ്യാന്‍ കല്പന പുറപ്പെടുവിച്ചത് പോലെയാണ് അല്ലാഹു ഖുര്‍ആനില്‍ യുദ്ധം ചെയ്യാന്‍ കല്പിച്ചത് എന്ന്. അല്ലാഹുവിന്‍റെ കാര്യം നമുക്ക്‌ പിന്നീട് പരിശോധിക്കാം.

    യഹോവയായ ദൈവം കനാന്യരെ ഉന്മൂലനം ചെയ്യുവാന്‍ മോശെയോടു പറയുന്നതിന് മുന്‍പേ, യോശുവയോടു പറയുന്നതിന് മുന്‍പേ, ദൈവം അതെപ്പറ്റി പിതാവായ അബ്രാഹാമിനോടു പറഞ്ഞിരുന്നു:

    “സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെ മേല്‍ വീണു.  അപ്പോള്‍ അവന്‍ അബ്രാമിനോടു: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞു കൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു. (ഉല്‍പത്തി.15:12-21 ).

    ഇവിടെ ദൈവം പറയുന്നത് “കനാന്‍ നാട്ടിലുള്ളവരുടെ മേല്‍ ശിക്ഷാവിധി നടപ്പാക്കുന്നത് ദീര്‍ഘമായ 400 വര്‍ഷം കഴിഞ്ഞിട്ടായിരിക്കും” എന്നാണ്. മ്ലേച്ഛതയില്‍ ജീവിച്ച കനാന്‍ നാട്ടിലെ നിവാസികള്‍ക്ക്‌ മാനസാന്തരപ്പെടാന്‍ ഒരു കാലയളവ് ദൈവം നല്‍കി. ആ കാലയളവ് 5 വര്‍ഷമോ 10 വര്‍ഷമോ 23 വര്‍ഷമോ ഒന്നുമല്ല, ദീര്‍ഘമായ 400 വര്‍ഷങ്ങളാണ്!! മാത്രമല്ല, ദൈവം അവരുടെ ഇടയിലേക്ക് തന്‍റെ പ്രവാചകന്മാരെ അയക്കുകയും ചെയ്തിരുന്നു. ഉല്‍പ്പത്തി.14:18-ല്‍ നാം വായിക്കുന്നത്: “ശാലേംരാജാവായ മല്‍ക്കീ സേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” എന്നാണ്. “അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്ന” മല്‍ക്കിസേദേക്ക് അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു. പിതാക്കന്മാരായ അബ്രഹാം, യിസഹാക്‌, യാക്കോബ്, യാക്കോബിന്‍റെ 12 മക്കള്‍ എല്ലാം അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു.  അബ്രഹാമിനെക്കുറിച്ച് ജനം പറയുന്നത് “നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്‍റെ ഒരു പ്രഭുവാകുന്നു” എന്നാണ് (ഉല്‍പ്പത്തി.23:6). ഇങ്ങനെ ദീര്‍ഘമായ ഒരു കാലയളവ് കൊടുക്കുക മാത്രമല്ല, ദൈവത്തിന്‍റെ സാക്ഷികള്‍ ആ കാലയളവില്‍ അവരുടെ മുന്‍പാകെ ജീവിച്ചിട്ടുള്ളതുമാണ്. എന്നിട്ടും അവര്‍ തങ്ങളുടെ അതിക്രമം വിട്ടുതിരിഞ്ഞു മാനസാന്തരപ്പെട്ടില്ല!!
    എന്തായിരുന്നു അവരുടെ അതിക്രമം? യഹോവയില്‍ വിശ്വസിച്ചില്ല എന്നതായിരുന്നോ അവരുടെ അതിക്രമം? ഒരിക്കലുമല്ല!  അവരുടെ അതിക്രമത്തിന്‍റെ പട്ടിക ലേവ്യാ പുസ്തകം 18, 20 അധ്യായങ്ങളില്‍ കൊടുത്തിട്ടുണ്ട്. നമുക്കതൊന്നു പരിശോധിക്കാം:

    “നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു. നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു. അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ. അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു. നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്‍റേതു തന്നേയല്ലോ. നിന്‍റെ അപ്പന്നു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ സഹോദരിയല്ലോ. അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുതു; അവന്‍റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്‍റെ ഇളയമ്മയല്ലോ. നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു. സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ. ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത  അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു; അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം. ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു. ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത  അനാവൃതമാക്കുമാറു അവളോടു അടുക്കരുതു. കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു. നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു” (ലേവ്യാ.18:6-24).

    ഇനി ലേവ്യാ പുസ്തകം 20-ാമധ്യായത്തില്‍ നിന്ന് നോക്കാം:

    “നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍: യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. അവന്‍ തന്‍റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്‍റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും” (ലേവ്യാ.20:2,3).

    “ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം. അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും. സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം. ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം. ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത  അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്‍റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്‍റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം. നിന്‍റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്‍റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന്‍ തന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഇളയപ്പന്‍റെ ഭാര്യയോടുകൂടെ ശയിച്ചാല്‍ അവന്‍ ഇളയപ്പന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം. ഒരുത്തന്‍ സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിച്ചാല്‍ അതു മാലിന്യം; അവന്‍ സഹോദരന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതിയില്ലാത്തവര്‍ ആയിരിക്കേണം” (ലേവ്യാ.20:10-21).

    അവരുടെ കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ദൈവം ഇവിടെ പറയുന്നു. അപ്പന്‍ മകളോടൊത്തു ശയിക്കുന്നു, മകന്‍ അമ്മയോടൊത്ത്, പിതാമഹന്‍ പേരക്കുട്ടിയോടൊത്ത്, അമ്മായപ്പന്‍ മകന്‍റെ ഭാര്യയോടൊത്ത്, സഹോദരന്‍ സഹോദരിയോടൊത്ത്, മകന്‍ അപ്പന്‍റെ ഭാര്യയോടൊത്ത്, ഇളയപ്പന്‍റെ ഭാര്യയോടൊത്ത്, അമ്മയുടെ സഹോദരിയോടൊത്തു, കൂട്ടുകാരന്‍റെ ഭാര്യയോടൊത്ത്,  ഭാര്യയുടെ മാതാവിനോടൊത്തു, ഭാര്യയുടെ സഹോദരിയോടൊത്തു, സഹോദരന്‍റെ ഭാര്യയോടൊത്ത്, സ്ത്രീയോടെന്നപോലെ പുരുഷനോടൊത്തു, പുരുഷനോടെന്നപോലെ സ്ത്രീയോടൊത്തു, മൃഗത്തോടൊത്തു ശയിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ജനവിഭാഗമായിരുന്നു അവര്‍ എന്ന് ദൈവം വ്യക്തമായി പറയുന്നു! (തുടരും..)

    4 Comments on “ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1)”

    • 6 November, 2012, 12:50

      It’s great to find soemnoe so on the ball

    • 5 February, 2013, 12:07

      Really Appreciate this article, can I set it up so I receive an email sent to me every time you publish a fresh update?

    • 30 October, 2014, 15:21

      ചുരുക്കത്തിൽ പറഞ്ഞാൽ ഇസ്രേൽ മതത്തിന്റെ പേരില് ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, അതെല്ലാം രാഷ്ട്രിയ പറയുമെന്ന് കാണാൻ കഴിയും (പുറപ്പാടിലും അതിനുശേഷം ഇസ്രേൽ രാജ്യം ആയപ്പോഴും പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കൻ മാത്രം). ഇനി പുറപ്പാടിൽ അവിടെ ഉണ്ടായിരുന്ന നിവാസികളെ നശിപിച്ചത് കുറ്റമായ് കാണുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു പ്രകൃതി ക്ഷോഭങ്ങൾ മൂലം ജനങ്ങള് ദൈവതെ കുട്ടപെടുതർ ഉണ്ടോ അതുപോലെ തന്നെ ഇത്, ദൈവം സൃഷ്ട്ടിച്ചതിനെ മേല പൂര്ന്ന അവകാശം ദൈവതിനു ആണ്, അത് വളര്താൻ ആണേലും നശിപ്പിക്കാൻ ആണേലും. ആ അവകാശത്തിന്മേൽ ദൈവം അവരെ നശിപിച്ചു. ഇനി പരാതി ഉണ്ടെങ്കിൽ ദൈവതിനു എതിരെ കേസ് കൊടുക്ക്‌

      . ബൈബിൾ ലെ യുദ്ധവും ഖുറാനിലെ യുദ്ധവും വ്യതസും ഉണ്ട്. ബൈബിൾ യുദ്ധങ്ങളിൽ ദൈവം നയിചിരുന്നതയതുകൊണ്ട് ഈസ്രഎലിന്റെ പക്ഷത് അല്നാശം ഇല്ലാത്ത വിജയം ഉണ്ടായിരുന്നു ദൈവകല്പനകൽ ലങ്ഖിച്ചപോൾ ഒഴികെ, എവിടെയെല്ലാം തോൽവി ദൈവ കല്പന മൂലം ലങ്ഘിക്കപെട്ടുണ്ടോ അപ്പോഴെല്ലാം ദൈവം അത് ചൂണ്ടോ കാണിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ആയിരുന്നോ ഇസ്ലാമിന് വേണ്ടി യുള്ള യുദ്ധങ്ങൾ ദൈവതിനു വേണ്ടി എന്ന് പറഞ്ഞിട്ട് ദൈവം ഇല്ലാത്തതുകൊണ്ട് അവരുടെ പക്ഷത് തന്നെ അല്നാശവും ഉണ്ടായിട്ടുണ്ട്. എന്തെ ദൈവം ഇസ്ലാമിന് വേണ്ടി യുദ്ധം ചെയുന്നവരെ സംരക്ഷിച്ചില്ല, കാരണം വക്തം, അവരുടെ കൂടെ ദൈവം ഇല്ലായിരുന്നു

    • Lisy
      12 February, 2022, 12:51

      Praise the Lord, I was so enriched by this about wars of the LORD ,it’s reasons and the rules. I was listening to Be. Anil Ayyappan’s talk on YouTube channel through truth fighters under the title similar to this where he recommended to read this article.I would like to get these kinds of articles through my email. Thank you and the Lord Jesus bless you all

    Leave a Comment